Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരവിപുരത്ത്​ കടൽകയറ്റം...

ഇരവിപുരത്ത്​ കടൽകയറ്റം തുടരുന്നു

text_fields
bookmark_border
ഇരവിപുരം: കടൽകയറ്റത്തിന് ശമനമില്ലാതെ ഇരവിപുരം തീരദേശം. കടലെടുത്ത തീരദേശ റോഡിന് സമീപത്തെ നിരവധി വീടുകൾ ഏത് സമയവും കടലെടുക്കാവുന്ന നിലയിലാണ്. തിരമാലകൾ ശക്തമായി അടിച്ചുകയറാൻ തുടങ്ങിയതോടെ ചാനാക്കഴികം ഭാഗത്ത് റോഡ് പൂർണമായും തകർന്നു. ഇവിടെയുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും നിലംപതിച്ചു. തീരപ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി വൈദ്യുതിവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. തീരദേശ റോഡിന് സമീപം അപകടകരമായി നിന്നിരുന്ന നിരവധി തെങ്ങുകൾ ഫയർഫോഴ്സും ട്രാക്കി​െൻറ ദുരന്തനിവാരണ സേനയും ചേർന്ന് മുറിച്ചുമാറ്റി. കടൽകയറ്റത്തെ തുടർന്ന് റോഡ് തകർന്ന് കുഴി രൂപാന്തരപ്പെട്ട സ്ഥലങ്ങളിൽ പാറയിട്ട് തുടങ്ങി. ഇറിഗേഷൻ വകുപ്പി​െൻറ മേൽനോട്ടത്തിലാണ് പാറയിടിൽ ജോലികൾ ആരംഭിച്ചിട്ടുള്ളത്. എം. നൗഷാദ് എം.എൽ.എ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികളും നടന്നുവരികയാണ്. ഇരവിപുരം സ​െൻറ് ജോൺസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും ദുരിതബാധിത പ്രദേശങ്ങളും എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചു. ഫയർഫോഴ്സ് ജില്ല ഓഫിസർ ഹരികുമാർ, ട്രാക്ക് ട്രഷറർ റിട്ട. ആർ.ടി.ഒ സത്യൻ, ട്രാക്ക് ദുരന്തനിവാരണ സേന കോഓഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിസോസ്ക, പി.ആർ.ഒ റോണാ റെബെയ് യോ എന്നിവർ തെങ്ങുകൾ മുറിച്ചുമാറ്റുന്നതിന് നേതൃത്വംനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story