Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:14 AM GMT Updated On
date_range 3 Dec 2017 5:14 AM GMTപ്രതിഷേധം ആളിക്കത്തി; കഴക്കൂട്ടത്ത് ദേശീയപാതയും ബൈപാസും ഒമ്പത് മണിക്കൂർ ഉപരോധിച്ചു
text_fieldsbookmark_border
രാവിലെ 10ന് ആരംഭിച്ച പ്രതിഷേധം വൈകീട്ട് 6.30വരെ നീണ്ടു കഴക്കൂട്ടം: ഒാഖി ചുഴലിക്കാറ്റിൽ കടലിൽെപട്ടവർക്ക് മതിയായ രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്ന് ആരോപിച്ച് തീരദേശവാസികൾ ദേശീയപാതയും ബൈപാസും ഉപരോധിച്ചു. തുമ്പ, സെൻറ് ആൻഡ്രൂസ് മേഖലയിലുള്ള നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെ പ്രതിഷേധവുമായി സംഘടിപ്പിച്ച നാട്ടുകാർ കാൽനടയായി തുമ്പയിൽനിന്ന് കിേലാമീറ്ററുകൾ നടന്ന് കഴക്കൂട്ടത്ത് എത്തുകയായിരുന്നു. കഴക്കൂട്ടം ജങ്ഷനോടൊപ്പം തീരദേശവാസികൾ അനുബന്ധ റോഡുകളും ഉപരോധിച്ചതോടെ ബൈപാസും ദേശീയപാത 47ഉം മണിക്കൂറുകൾ സ്തംഭിച്ചു. ഉപരോധം കടുത്തതോടെ െഎ.ടി നഗരം നിശ്ചലമാവുകയായിരുന്നു. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചുവെങ്കിലും സംയമനത്തോടെയാണ് പെരുമാറിയത്. ദേശീയപാതയിലൂടെ വന്ന വാഹനങ്ങളും ബൈപാസിലൂടെ വന്ന വാഹനങ്ങളും വഴിതിരിച്ചുവീട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കി. ഉച്ചയോടെ ഡെപ്യൂട്ടി കലക്ടറും ഡെപ്യൂട്ടി സ്പീക്കറും പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുമ്പ മേഖലയിൽനിന്ന് ബുധനാഴ്ച കടലിൽപോയ 100 പേർ മടങ്ങിയെത്തിയിട്ടില്ല. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടിെല്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ സർക്കാറും അധികൃതരും കടുത്ത അനാസ്ഥ കാട്ടുന്നതായും നാട്ടുകാർ ആരോപിക്കുന്നു. കാണാതായവരെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമാകുന്നില്ല. പലയിടങ്ങളിലായി നിരവധിേപർ രക്ഷപ്പെട്ടിട്ടുണ്ടെന്ന് പറയുേമ്പാഴും ഇവിടത്തുകാരെക്കുറിച്ച് വിവരം പുറത്തറിയാത്തതാണ് പ്രതിഷേധത്തിന് കാരണം. ശനിയാഴ്ച വൈകീട്ട് ആറരയോടെ പൊലീസ് കമീഷണർ പ്രകാശും ജില്ല കലക്ടർ കെ. വാസുകിയും സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. വിവരങ്ങൾ അറിയിക്കാൻ നടപടി സ്വീകരിക്കാമെന്നും രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമാക്കുമെന്നും ഉറപ്പു നൽകിയതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞുപോയി. ഒമ്പത് മണിക്കൂറോളം ദേശീയപാത ഉപരോധിച്ചതിന് സമരക്കാർക്കെതിരെ േകസെടുക്കുെമന്ന് പൊലീസ് സൂചന നൽകി. എന്നാൽ, ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിത്രം കഴക്കൂട്ടത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story