Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:18 AM GMT Updated On
date_range 1 Dec 2017 5:18 AM GMTസുൽഫിക്കർ വധം: നാല് പ്രതികൾ കുറ്റക്കാർ പടം ഉണ്ട് വിധി അഞ്ചിന്
text_fieldsbookmark_border
തിരുവനന്തപുരം: കഴക്കൂട്ടം സുൽഫിക്കർ വധക്കേസിൽ നാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കെണ്ടത്തി. കഴക്കൂട്ടം ബ്ലോക്കോഫിസിന് സമീപം മണക്കാട്ടുവിളാകം വീട്ടിൽ അബ്ദുൽ വാഹിദിെൻറ മകൻ സുൽഫിക്കറിനെ (23) െവട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കഴക്കൂട്ടം മണക്കാട്ടുവിളാകം വീട്ടിൽ മുഹമ്മദ് ഷാഹിൻ (30), ഷെഫീക്ക് (30), വാറുവിളാകത്ത്വീട്ടിൽ സാദത്ത് (28), ഷെമീർ മൻസിലിൽ ഷെമീർ (29) എന്നിവരെയാണ് തിരുവനന്തപുരം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. സീത കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിയിൽ വാദം കേൾക്കാൻ കേസ് ഡിസംബർ അഞ്ചിലേക്ക് മാറ്റി. കേസിലെ രണ്ടും മൂന്നും ഏഴും പ്രതികളായ ഷിജു എന്ന ഷിജുകുമാർ (30),ചങ്ക് സുനി എന്ന സുനിൽ (29), ഷിനു (29) എന്നിവർ ഒളിവിലാണ്. 2009 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. കഴക്കൂട്ടം അൽസാജ് ഒാഡിറ്റോറിയത്തിന് പിറകിൽ തെറ്റിയാർ തോടിന് സമീപം ശരീരമാസകലം വെേട്ടറ്റ് മരിച്ചനിലയിലായിരുന്നു സുൽഫിക്കറിെൻറ മൃതദേഹം കണ്ടെത്തിയത്. സുൽഫിക്കറിെൻറ സഹോദരൻ നജീബാണ് മൃതദേഹം കണ്ടത്. തുടർന്ന്, െപാലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യുഷന് സഹായകമായത്. സംഭവം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ കഴക്കൂട്ടം പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഏഴാം സാക്ഷിയും ഒാേട്ടാറിക്ഷാ ഡ്രൈവറുമായ റഫീക്കിെൻറ മൊഴിയായിരുന്നു കേസിൽ നിർണായകമായത്. കൊലപാതകം നടന്ന ദിവസം സംഭവസ്ഥലത്ത് പ്രതികളെയെല്ലാം ഒരുമിച്ച് കണ്ടുവെന്ന് ഇയാൾ മൊഴി നൽകി. 42 സാക്ഷികളെയും 86 രേഖകളും 43തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 10 സാക്ഷികൾ വിചാരണവേളയിൽ പ്രതികൾക്ക് അനുകൂലമായി കൂറുമാറി. കഴക്കൂട്ടം സി.െഎയായിരുന്ന എസ്. ശിഹാബുദ്ദീൻ, മെഡിക്കൽ കോളജ് സി.െഎ സി. ബിനുകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story