Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനനഞ്ഞിടം കുഴിച്ച്...

നനഞ്ഞിടം കുഴിച്ച് വിമതര്‍

text_fields
bookmark_border
തിരുവനന്തപുരം: പഞ്ചായത്തുകളില്‍ വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ വലഞ്ഞ മുന്നണികള്‍ക്ക് പിന്തുണ നല്‍കി അധികാരം നേടിയ സ്വതന്ത്രര്‍ നിരവധി. ചിലയിടങ്ങളില്‍ അധികാരം പിടിക്കാനും ചിലയിടങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനും ചിലയിടങ്ങളില്‍ നറുക്കെടുപ്പ് ഒഴിവാക്കാനുമാണ് സ്വതന്ത്രരെ ചാക്കിട്ടുപിടിച്ചത്. മുന്നണികളുടെ ദുര്‍ബലാവസ്ഥ മുതലെടുത്ത് പിന്‍വാതിലിലൂടെ ചരടുവലികള്‍ നടത്തിയ മൂന്നുപേര്‍ക്ക് പ്രസിഡന്‍റ് സ്ഥാനവും ഒരാള്‍ക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനവും ലഭിച്ചു. ചില പഞ്ചായത്തുകളില്‍ പിന്തുണ നല്‍കിയ സ്വതന്ത്രര്‍ക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കോട്ടുകാല്‍ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് രണ്ടുസ്വതന്ത്രര്‍ പിന്തുണ നല്‍കിയിരുന്നു. സ്വതന്ത്രനായ ടി. സജിക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചു. മലയിന്‍കീഴില്‍ ഒരു യു.ഡി.എഫ് അംഗം എല്‍.ഡി.എഫിലേക്ക് ചാടി. ഇതോടെ കക്ഷിനില ഒമ്പത്-ഒമ്പത് എന്നായി. തുടര്‍ന്ന് നറുക്കെടുപ്പിന് കളമൊരുങ്ങുകയും എല്‍.ഡി.എഫ് വിജയിക്കുകയും ചെയ്തു. യു.ഡി.എഫില്‍നിന്ന് ചാടിയ ജനതാദള്‍ (യു) അംഗം ചന്ദ്രന്‍നായര്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. അഴൂര്‍ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയ സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്ദിരയെ പ്രസിഡന്‍റാക്കി. എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും സീറ്റാണ് ഇവിടെ ലഭിച്ചത്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ ഇന്ദിര ഇവിടെ സ്വതന്ത്രയായാണ് വിജയിച്ചത്. ഇന്ദിര യു.ഡി.എഫിന് പിന്തുണ നല്‍കിയാല്‍ ഇരുമുന്നണികളും തുല്യതയിലത്തെുകയും നറുക്കെടുപ്പിന് കളമൊരുങ്ങുകയും ചെയ്യുമായിരുന്നു. ഇതൊഴിവാക്കാനാണ് ഇന്ദിരയെ പ്രസിഡന്‍റാക്കിയത്. മംഗലപുരം പഞ്ചായത്തില്‍ ഒരു സ്വതന്ത്രന്‍ എല്‍.ഡി.എഫിനും ഒരു സ്വതന്ത്രന്‍ യു.ഡി.എഫിനും പിന്തുണ നല്‍കി. കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ എല്‍.ഡി.എഫിനെ സഹായിച്ച സുമയെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാക്കി. ചിലയിടങ്ങളില്‍ ചെറുപാര്‍ട്ടികളുടെ സഹായവും നിര്‍ണായകമായി. ചെമ്മരുതിയില്‍ ബി.എസ്.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് പാങ്ങോട് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചത്. ഇവിടെ എല്‍.ഡി.എഫ് ആറും യു.ഡി.എഫ് അഞ്ചും ബി.ജെ.പി നാലും എസ്.ഡി.പി.ഐ മൂന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഒരു സീറ്റുമാണ് നേടിയത്. വലിയവയല്‍ വാര്‍ഡില്‍ വിജയിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഇടതുമുന്നണിക്കായിരുന്നു. കരവാരം പഞ്ചായത്തില്‍ രണ്ടും തൊളിക്കോട്ടും വെമ്പായത്തും ഒരോ സീറ്റ് വീതവും നേടിയ എസ്.ഡി.പി.ഐ ആണ് ചെറുപാര്‍ട്ടികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. എല്‍.ഡി.എഫ് വിജയിച്ച 51 പഞ്ചായത്തുകളില്‍ കള്ളിക്കാട്, കാരോട്, മടവൂര്‍ പഞ്ചായത്തുകളില്‍ സി.പി.ഐക്ക് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചു. പൂവാര്‍, കാട്ടാക്കട, വിളപ്പില്‍, ആര്യങ്കോട്, പെരിങ്ങമ്മല, വെമ്പായം, വിതുര, കുറ്റിച്ചല്‍, പൂവച്ചല്‍, കല്ലറ എന്നിവിടങ്ങളില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനവും സി.പി.ഐക്കുണ്ട്. കിളിമാനൂരില്‍ സി.പി.ഐക്ക് പ്രസിഡന്‍റ് പദവി നല്‍കാന്‍ എല്‍.ഡി.എഫ് ജില്ലാതലത്തില്‍ ധാരണയായെങ്കിലും സി.പി.എം പ്രാദേശികഘടകം വിട്ടുകൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് സി.പി.ഐ അംഗം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും സി.പി.എമ്മിനോട് തോറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story