മലയാളി യുവതിയുടെ കൊലപാതകം: ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsബംഗളൂരു: മലയാളി യുവതി ബംഗളൂരുവിലെ ഹോട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹോട്ടലിലെ വസ്ത്രങ്ങൾ അ ലക്കുന്ന മണിപ്പൂർ സ്വദേശി, കാടുഗൊടിയിൽ താമസിക്കുന്ന ലൈഷ്റാം ഹെബ്ബ സിങ് ആണ് പിടിയിലായത്. മുംബൈയിൽ താമസിക്കുന ്ന എച്ച്.ആർ. എക്സിക്യൂട്ടീവായ തൃശൂർ സ്വദേശിനി രജിത കടപ്പുറം (33) ആണ് കഴിഞ്ഞയാഴ്ച ബംഗളൂരു വൈറ്റ് ഫീൽഡിലെ ഹോട്ടലി ൽ കൊല്ലപ്പെട്ടത്.
മുംബൈയിലെ കമ്പനിയുടെ ബംഗളൂരുവിലെ ഒാഫിസിൽ എത്തുമ്പോൾ താമസിക്കാറുള്ള വൈറ്റ് ഫീൽഡ് ഐ.ടി.പി.എൽ പ്രസ്റ്റീജ് ശാന്തിനികേതനിലെ ക്രെസ്റ്റ് ഹോട്ടലിലാണ് സംഭവം. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം രജിതയുടെ ഫോണും പഴ്സിൽനിന്ന് 3,500 രൂപയും എടുത്ത് കടന്നുകളയുകയായിരുന്നു. രജിതയുടെ ഭർത്താവ് ഇംഗ്ലണ്ടിലെ എയർലൈൻസിലാണ്. മാതാപിതാക്കൾക്കൊപ്പം മുബൈയിലായിരുന്നു രജിത കഴിഞ്ഞത്.
ഫെബ്രുവരി എട്ടിനും ഒമ്പതിനും ഇടയിലാകാം കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മുറിക്ക് പുറത്ത് 'ശല്യപ്പെടുത്തരുത്' എന്ന ബോർഡ് ഉണ്ടായിരുന്നതിനാൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നി രണ്ടാമത്തെ താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രജിതയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.