വന്യമൃഗശല്യം രൂക്ഷം: കർഷകർ ദുരിതത്തിൽ
text_fieldsആമ്പല്ലൂർ: വന്യമൃഗങ്ങളുടെ ശല്യം കാരണം വരന്തരപ്പിള്ളി കുന്നത്തുപാടത്തെ കർഷകർ ദു രിതത്തിൽ. പകൽ മയിൽ കൂട്ടവും രാത്രി കാട്ടുപന്നിയും ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ദുരിതത്തിലാണ് കുന്നത്തുപാടത്തെ നെൽകർഷകർ. കൊയ്യാൻ പാകമായ കതിരുകളാണ് കൂട്ടമായെത്തുന്ന മയിലുകൾ നശിപ്പിക്കുന്നത്. പകൽ പതിനഞ്ചോളം മയിലുകളാണ് പാടശേഖരത്തിൽ ഇറങ്ങുന്നത്. കതിരുകൾ മുറിച്ചിടുന്നതിനാൽ കർഷകർ ഏറെ നഷ്ടമാണ് നേരിടുന്നത്. രാത്രി ഇറങ്ങുന്ന കാട്ടുപന്നികൾ നെൽച്ചെടികൾ കുത്തിമറിച്ചിട്ടാണ് നശിപ്പിക്കുന്നത്.
കൊയ്യാൻ കഴിയാത്ത രീതിയിൽ പാടത്ത് വീണുകിടക്കുന്ന കതിരുകൾ നശിച്ചുപോകുമെന്ന ആശങ്കയിലാണ് കർഷകർ. പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കർഷകരാണ് ഭൂരിഭാഗവും. ഇത്തവണ നല്ല വിളവ് ലഭിച്ചെങ്കിലും പന്നികളുടെയും മയിലുകളുടെയും ശല്യം മൂലം കനത്ത നഷ്ടമാണ് ഉണ്ടായത്. വനം വകുപ്പിലും കൃഷിഭവനിലും കര്‍ഷകര്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. മയിലുകളെ തുരത്താന്‍ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ശ്രമം നടത്തുന്നുണ്ടെങ്കിലും ഒരു ഫലവുമില്ല. വന്യമൃഗ ശല്യത്തിനെതിരെ അധികൃതര്‍ ശാശ്വത നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.