Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരൾച്ച ശക്തമാകുന്നു;...

വരൾച്ച ശക്തമാകുന്നു; ഇടതുകര, വലതുകര മെയിൻ കനാലുകൾ ഉടൻ തുറക്കണം

text_fields
bookmark_border
വരൾച്ച ശക്തമാകുന്നു; ഇടതുകര, വലതുകര മെയിൻ കനാലുകൾ ഉടൻ തുറക്കണം
cancel
camera_alt?????????? ??????? ?????? ?????? ????????? ????????????????? ?????????

ചാലക്കുടി: ചാലക്കുടി നദീതട പദ്ധതിയിൽനിന്ന് ഇരുകരയിലെയും പ്രധാന കനാലുകളിലൂട െ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തം. ജലത്തിന് ചാലക്കുടിപ്പുഴയെ ആശ്രയിച്ചു കഴിയ ുന്ന വിവിധ മേഖലകളിൽ ആഴ്ചകളായി വരൾച്ച രൂക്ഷമാവുകയാണ്. ചാലക്കുടി നഗരസഭ, പരിയാരം, മേലൂർ, കാടുകുറ്റി, കൊരട്ടി, ആളൂർ, മറ്റത്തൂർ, മാള പഞ്ചായത്തുകളിലെ ബ്രാഞ്ച് കനാലുകൾ വെള്ളമെത്താതെ വരണ്ട് ഉണങ്ങിക്കിടക്കുകയാണ്. കൃഷിനാശം മൂലം കർഷകരും കുടിവെള്ള ക്ഷാമം മൂലം നാട്ടുകാരും വിഷമത്തിലായിരിക്കുകയാണ്. ഇനി വരൾച്ചയുടെ മാസങ്ങളിലേക്കാണ് നീങ്ങുന്നത്. വരൾച്ചക്ക് അൽപം ആശ്വാസമാകാൻ തുമ്പൂർമുഴിയിലെ മെയിൻ കനാൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തുറക്കണമെന്നാണ് കർഷക സംഘടനകൾ മുറവിളി കൂട്ടുന്നത്. ജനുവരിയോടെ പലയിടങ്ങളിലും വരൾച്ച ആരംഭിച്ചിരുന്നു. മലയോര മേഖലയിലെ കൃഷിയിടങ്ങളിലെ അവസാന തുള്ളിപോലും വറ്റിയ അവസ്ഥയിലാണ്. കുളങ്ങളും കിണറുകളും വറ്റിവരണ്ടു. ഇതോടെ ജാതി, വാഴ, തെങ്ങ്, കവുങ്ങ്, വിവിധ പച്ചക്കറികൾ തുടങ്ങിയവ വാടിത്തളർന്ന് നിൽക്കുകയാണ്. വരൾച്ച വയലുകളിൽ നെൽകൃഷിയെയും ബാധിച്ചിട്ടുണ്ട്. ബാങ്കുകളിൽനിന്ന് ലോണെടുത്ത് കൃഷിയിറക്കിയ കർഷകർ ആശങ്കയിലാണ്.

വരൾച്ച ശക്തമായതോടെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനയുൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചിട്ടുണ്ട്. വെറ്റിലപ്പാറ, കൊന്നക്കുഴി, കോടശേരി പഞ്ചായത്തിലെ കോട്ടാമല, വെട്ടിക്കുഴി പീലാർമുഴി ഭാഗങ്ങളിലും ദിവസവും കാട്ടാനകൾ വെള്ളം തേടിയും മറ്റും ജനവാസ പ്രദേശങ്ങളിലേക്ക് ഇറങ്ങി വരുന്നു. ഇവ വലിയ തോതിൽ കൃഷിനാശവും വരുത്തുന്നു. നാട്ടിലെയും വനമേഖലയിലെയും ജലക്ഷാമം പരിഹരിക്കാൻ ചായ്പൻകുഴി-തുമ്പൂർമുഴി കനാൽ ഉടൻ തുറന്നുവിടണമെന്ന് കർഷക കോൺഗ്രസ് ചായ്പൻകുഴി മേഖല പ്രസിഡൻറും വർണം എൽഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയുമായ കെ.എം. ജോസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പിന് നിവേദനം നൽകി. ചാലക്കുടി നിയോജകമണ്ഡലം കിസാൻ കോൺഗ്രസിെൻറ മണ്ഡലം ഭാരവാഹികളുടെ യോഗം അടിയന്തരമായി കനാൽ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും തുറന്നുവിടണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡൻറ് വർഗീസ് മാളക്കാരൻ, സെക്രട്ടറി പോൾ പുല്ലൻ, കൊടകര മണ്ഡലം പ്രസിഡൻറ് ജോസ് കോച്ചക്കാടൻ, കോടശേരി മണ്ഡലം പ്രസിഡൻറ് കെ.വി. രാജൻ, മേലൂർ മണ്ഡലം പ്രസിഡൻറ് ഇ.പി. ഡേവീസ്, കൊരട്ടി മണ്ഡലം പ്രസിഡൻറ് ടോജി ജേക്കബ്, കാടുകുറ്റി മണ്ഡലം പ്രസിഡൻറ് കെ.കെ. പോൾസൺ തുടങ്ങിയവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story