കേന്ദ്രമന്ത്രിയെ കിട്ടിയാൽ ഉദ്ഘാടനം ചെയ്യാമായിരുന്നു...
text_fieldsഗുരുവായൂര്: 12 കോടിയോളം രൂപ ചെലവിട്ട് തീർഥാടകർക്കായി നിർമിച്ച ഫെസിലിറ്റേഷൻ സെൻ റർ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിയെ കാത്ത് അധികൃതർ. കഴിഞ്ഞ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരുന്നതാണെങ്കിലും ചടങ്ങിൽ പങ്കെടുക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് മാറ്റുകയായിരുന്നു. പിന്നീട് ഇതുവരെയും കേന്ദ്രമന്ത്രിയുടെ സമയം ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ കിഴെക്കനടയിലെ ബസ് സ്റ്റാൻഡിന് സമീപം പണി പൂർത്തിയാക്കിയ ഫെസിലിറ്റേഷൻ സെൻററാണ് ഉദ്ഘാടകനെ കാത്ത് അടഞ്ഞുകിടക്കുന്നത്. 11.38 കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത്. തീർഥാടക നഗരങ്ങൾക്കുള്ള പ്രസാദ് പദ്ധതിയിൽ ഗുരുവായൂർ നഗരസഭക്ക് അനുവദിച്ചാണ് ഇത്. പദ്ധതിയുടെ തുക പൂർണമായും കേന്ദ്ര സർക്കാറിെൻറ ഗ്രാൻറാണ്. ടൂറിസം വകുപ്പിെൻറ നേതൃത്വത്തിലാണ് പ്രസാദ് നടപ്പാക്കുന്നത്.
നഗരസഭയുടെ 30 സെൻറ് സ്ഥലത്ത് 1247 ചതുരശ്ര മീറ്ററിൽ നിർമിച്ച കെട്ടിടത്തിന് നാല് നിലകളുണ്ട്. താഴത്തെ നിലയിൽ 28 കാറുകൾ പാർക്ക് ചെയ്യാം. ഗ്രൗണ്ട് േഫ്ലാറിൽ എ.ടി.എം സെൻറർ, തീർഥാടകർക്ക് കാത്തിരിപ്പ് കേന്ദ്രം, ട്രാവൽ ഇൻഫർമേഷൻ ഡെസ്ക്, ക്ലോക്ക് റൂം, ഫുഡ് കോർട്ട്, ശുചിമുറികൾ എന്നിവയുണ്ട്. ഒന്നാം നിലയിൽ കാത്തിരിപ്പ് കേന്ദ്രം, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങൾ, ഓഡിയോ വിഷ്വൽ സൗകര്യങ്ങൾ, ഇൻറർനെറ്റ് കഫേ എന്നിവയും ശുചിമുറികളുമുണ്ട്. ഒന്നാം നിലയിലെ അതേ സൗകര്യങ്ങളാണ് രണ്ടാം നിലയിലും ഉള്ളത്. സെൻററിെൻറ നടത്തിപ്പ് സംബന്ധിച്ചും ധാരണ ആയിട്ടില്ല. പ്രസാദ് പദ്ധതിയിൽ തന്നെ പടിഞ്ഞാറെനടയിൽ 3.48 കോടി രൂപ ചെലവിൽ ടൂറിസ്റ്റ് അമിനിറ്റി സെൻറർ നിർമാണം നടക്കുന്നുണ്ട്. ദേവസ്വത്തിന് അനുവദിച്ച ബഹുനില പാർക്കിങ് സമുച്ചയത്തിെൻറ നിർമാണവും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.