Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊയ്യ–താഴ്വാരം റോഡ്...

പൊയ്യ–താഴ്വാരം റോഡ് ഇനി എത്ര നാൾ?

text_fields
bookmark_border
പൊയ്യ–താഴ്വാരം റോഡ് ഇനി എത്ര നാൾ?
cancel
camera_alt???????????? ?????? ?????????????? ????

മാള: പുനർനിർമിക്കാൻ കഴിയാത്ത വിധം മണ്ണിനൊപ്പം താഴ്ചയിലേക്ക് വീണ പൊയ്യ–താഴ്വാരം റോഡ ിെൻറ ശേഷിക്കുന്ന ഭാഗവും തകർച്ചാ ഭീഷണിയിൽ. ഈ താഴ്വാരത്തിൽ 12 കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. കൊടകര–കൊടുങ്ങല്ലൂർ, മൂഴിക്കുളം–കൊടുങ്ങല്ലൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. റോഡ് തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ഇരുപ്രദേശങ്ങളും തമ്മിൽ ബന്ധപ്പെടുന്നതിന് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കണം. റോഡിെൻറ ഓരം ചേർന്നുള്ള വീട്ടുകാരെ പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യമുണ്ട്. പ്രദേശത്ത് അപകടഭീഷണിയുള്ളതായി ജിയോളജി വിഭാഗം കണ്ടെത്തിയിരുന്നു. സമീപത്തെ സ്വകാര്യ മതിൽ ഏത് നിമിഷവും ഇടിയുമെന്ന ആശങ്കയിലാണ്.

ആൾതാമസമില്ലാത്ത ഈ ഭൂമി വിട്ടുകിട്ടിയാൽ മാത്രമാണ് റോഡ് പുനർനിർമാണം സാധ്യമാവുക. റോഡ് പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം താഴ്വാരത്തെ അമിത ഖനനമാണ് റോഡ് തകർച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വില്ലേജ് ഓഫിസിെൻറ മൂക്കിന് താഴെയുള്ള ഭൂമിയിൽ വൻതോതിൽ മണ്ണെടുത്തിട്ടും അധികൃതർ നടപടി സ്വീകരിച്ചിെല്ലന്ന് ആരോപണമുണ്ട്. പൊയ്യ പഞ്ചായത്തിലെ പുളിപറമ്പ്, മടത്തുംപടി, തിരുമുക്കുളം, തൻകുളം തുടങ്ങി നിരവധി ഇടങ്ങളിൽ ഈ രീതിയിൽ മണ്ണെടുപ്പ് നടത്തിയിട്ടുണ്ട്. കോടികളുടെ മണ്ണെടുപ്പാണ് നടന്നത്. പ്രദേശങ്ങളിൽ വൻ മടകൾ രൂപപ്പെട്ടിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ തകർച്ച ഭീഷണിയിലാണ്. സർക്കാർ അന്വേഷണം നടത്തി മണ്ണ് മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story