Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത മരണപാത

ദേശീയപാത മരണപാത

text_fields
bookmark_border
ദേശീയപാത മരണപാത
cancel
camera_alt????????????? ???????????? ????

കൊടുങ്ങല്ലൂർ: ദേശീയപാതയിൽ അപകടങ്ങൾ നിരന്തരം പെരുകുേമ്പാഴും അധികൃതർക്കും ജ നപ്രതിനിധികൾക്കും നിസ്സംഗത. നിർമാണത്തിലെ അപാകത കാരണം റോഡ് മിക്കയിടത്തും തകർ ന്ന് ചതിക്കുഴികൾ രൂപപ്പെട്ടു. ഒപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പ് െപാട്ടലും ദേശീയപാതക്ക് വിനയായിരിക്കുകയാണ്.
വാട്ടർ അതോറിറ്റി പൈപ്പ് കേടുപാട് തീർക്കാൻ പൊളിച്ച കുഴിയിൽ ബൈക്ക് ചാടിയാണ് കഴിഞ്ഞ ദിവസം മതിലകത്ത് കാൽ അറ്റ് പോകുന്നതിലേക്ക് വഴിവെച്ച അപകടമുണ്ടായത്. ഭർത്താവുമൊത്ത് സഞ്ചരിച്ച വീട്ടമ്മ ബൈക്ക് കുഴിയിൽ വീണതോടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിറകെ വന്ന ലോറി കാലിൽ കയറി. ലോറി ഒതുക്കി മാറ്റിയതുകൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്. ഇതേ കുഴിയിൽ ഉച്ചേയാടെ മദ്ധ്യവയസ്കൻ ബൈക്കുമായി ചാടിയെങ്കിലും പരിക്കേൽക്കാെത രക്ഷപ്പെട്ടു. മതിലകത്തേത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ദേശീയപാതയിലെ ചതിക്കുഴികളിൽ വീണ് പരിക്കേറ്റവർ ഏറെയാണ്. കൊടുങ്ങല്ലൂർ-ഗുരുവായുർ റൂട്ടിൽ ചതിക്കുഴികളുടെ പ്രളയമാണ്.

മഴ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ പുതിയ കുഴികൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി രൂപപ്പെടുന്ന ഗർത്തങ്ങൾ. ഇത് ദേശീയപാതയിൽ മാത്രമല്ല, ഇൗസ്റ്റ് ടിപ്പു സുൽത്താൻ റോഡിലും നിരവധി അപകടക്കെണികളുണ്ട്. പൈപ്പ് പൊട്ടൽ മൂലം ചെന്ത്രാപ്പിന്നി സി.വി. സെൻറർ മുതൽ തെക്കോട്ടും ദേശീയ പാതയിൽ മതിലകം പള്ളിവളവിനും എസ്.എൻ പുരത്തിനും ഇടയിൽ പതിനഞ്ചോളം കുഴികൾ ഉണ്ടായിട്ടുണ്ട്. വാട്ടർ അതോറിറ്റി പൈപ്പ് റോഡിന് അടിയിലൂടെയാണ് കടന്നുപോകുന്നത്. ഇൗ പൈപ്പ് ഇടക്കിടെ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളോളം വെളളം ഒഴുകി കഴിയുേമ്പാൾ വാട്ടർ അതോറിറ്റി അധികൃതരെത്തി റോഡ് പൊളിച്ച് പൈപ്പ് കേട് തീർത്ത് പോകും. പിന്നീട് റോഡ് നിർബാധം തകരുകയാണ്. അധികം കഴിയും മുേമ്പ വീണ്ടും പൈപ്പ് പൊട്ടും. അപ്പോൾ പിന്നെയും റോഡ് പൊളിക്കും. ഇതോടെ സ്ഥിരം അപകടക്കെണികൾ രൂപപ്പെടുകയാണ്. വെള്ളം കെട്ടി നിൽക്കുന്ന ചെറിയ കുഴികൾ പലപ്പോഴും ബൈക്ക് യാത്രികരുടെ ശ്രദ്ധയിൽ വരില്ല. അതുകൊണ്ട് തന്നെ ബൈക്ക് യാത്രികരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story