Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീർത്തടങ്ങൾക്ക്...

നീർത്തടങ്ങൾക്ക് പുനർജന്മം

text_fields
bookmark_border
നീർത്തടങ്ങൾക്ക് പുനർജന്മം
cancel
camera_alt????????? ?????????? ????? ??????? ???????????????????? ???????? ???? ????????????????

ഗുരുവായൂർ: ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലൂടെ ഒഴുകുന്ന വലിയതോടിെൻറ ശുചീകര ണത്തിന് തുടക്കമായി. അമൃത് പദ്ധതിയിലൂടെ 28 ലക്ഷം രൂപ ചെലവിട്ടാണ് തോട് ശുചീകരിക്കുന്ന ത്. വലിയതോടിലൂടെ ഒഴുകിയെത്തുന്ന മലിനജലം ചക്കംകണ്ടം ഭാഗത്ത് കായലിനോട് ചേർന്ന് കെട്ടികിടക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമായതിനെ തുടർന്നാണ് ഗുരുവായൂർ നഗര സഭ ശുചീകരണത്തിന് രംഗത്തിറങ്ങിയത്. ചാവക്കാട് നഗരസഭയും ശുചീകരണത്തിൽ സഹകരിക്കുന്നുണ്ട്. ചളി കോരി മാറ്റുന്നതിന് കൊണ്ടുവരുന്ന ബാർജർ ഇറക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കലാണ് ഞായറാഴ്ച നടന്നത്. തിങ്കളാഴ്ച മുതൽ ബാർജർ ഉപയോഗിച്ച് ചളി നീക്കൽ ആരംഭിക്കും. കോഴിക്കോട്ട് നിന്ന് കൊണ്ടുവരുന്ന വഴി അപകടത്തിൽപെട്ടതിനെ തുടർന്നാണ് ബാർജർ എത്താൻ വൈകിയത്.

പ്രവൃത്തികൾ തുടങ്ങുന്നതിന് സാക്ഷ്യം വഹിക്കാൻ എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, ഗുരുവായൂർ ചെയർപേഴ്സൻ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, നഗരസഭ മുൻ അധ്യക്ഷരായ പ്രഫ. പി.കെ. ശാന്തകുമാരി, ടി.ടി. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. ഷെനിൽ, എം. രതി, ഷെലജ ദേവൻ, ടി.എസ്. ഷനിൽ, നിർമ്മല കേരളൻ, കൗൺസിലർമാരായ മീന പ്രമോദ്, ആർ.വി. അബ്ദുൽ മജീദ്, ഷാഹിന സലിം എന്നിവരെത്തിയിരുന്നു. ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി കരാർ എടുത്തിരിക്കുന്നത്. ചാവക്കാട്: സമഗ്ര ശുചീകരണ യജ്ഞത്തിന് ചാവക്കാട് നഗരസഭയില്‍ തുടക്കമായി. ബസ്സ്റ്റാൻഡിന് സമീപത്തെ അമ്പത്ത്കുളം വൃത്തിയാക്കിയാണ് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്.

നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എ. മഹേന്ദ്രന്‍, കൗൺസിലർ പി.എ. വിശ്വംഭരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍ തോമസ്, ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, വസന്ത്, റിജേഷ്, സുജിത്ത് എന്നിവര്‍ പങ്കെടുത്തു. ആശാ വര്‍ക്കര്‍മാര്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചൊവ്വാഴ്ച മുതല്‍ 25 വരെ കൊതുകുകളുടെ ഉറവിട നശീകരണവുമായി ബന്ധപ്പെട്ട് ഗൃഹസന്ദര്‍ശനവും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി നഗരസഭയിലെ സ്‌കൂളുകള്‍ ശുചീകരിക്കുന്നതിനുള്ള ക്ലീന്‍ സ്‌കൂള്‍ ഡേ കാമ്പയിനും സംഘടിപ്പിക്കും. കൂടാതെ വിവിധ പരിപാടികളാണ് ശുചീകരണം യജ്ഞത്തോടനുബന്ധിച്ച് നഗരസഭയില്‍ നടത്തുന്നുണ്ട്.

കുന്നംകുളം: ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം ചെമ്മണൂർ വിഷു വാണ്യ പാടത്തിന് സമീപമുള്ള കോതകുളം ശുചീകരണം തുടങ്ങി. പൊതുജനങ്ങളുടെ സഹകരണത്തോടെ തൊഴിലുറപ്പ് തൊഴിലാളികളും നഗരസഭ ജീവനക്കാരും ചേർന്നാണ് കുളം വൃത്തിയാക്കുന്നത്. തുടർന്ന് കുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. കൗൺസിലർ പുഷ്പ ജോണിെൻറ നേതൃത്വത്തിലാണ് പണി നടക്കുന്നത്. ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ജെ.എച്ച്.ഐ കൈലാസ് നാഥ് എന്നിവർ സന്നിഹിതരായിരുന്നു. പൊതുകുളങ്ങളും തോടുകളും വൃത്തിയാക്കുക, റോഡരികിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക, ഗൃഹസന്ദർശനം നടത്തി ശുചിത്വ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വാർഡ് ശുചീകരണ സമിതികളുടെ നേതൃത്വത്തിൽ 37 വാർഡുകളിലും നടക്കുന്നു. നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാകണമെന്ന് നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story