വേനല്‍മഴ, ചുഴലിക്കാറ്റ്; വാഴകര്‍ഷകര്‍ക്ക് നെഞ്ചിടിപ്പ്
text_fieldsകൊടകര: വേനല്‍മഴക്കൊപ്പം ശക്തമായി വീശാനിടയുള്ള കാറ്റിനെ പ്രതിരോധിക്കാനുള്ള തിര ക്കിലാണ് മലയോരത്തെ വാഴക്കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടിയ തിനാല്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്നാണ് കര്‍ഷകരുടെ ഭയം. നേന്ത്രവാഴകൃഷിക്ക് പേരുകേ ട്ട മറ്റത്തൂരില്‍ ഇത്തവണയും ലക്ഷക്കണക്കിന് വാഴകള്‍ കൃഷിചെയ്തിട്ടുണ്ട്. കുല വരാറായ സമയത്ത് കാറ്റ് വീശിയാല്‍ കനത്ത നാശമാണ് കര്‍ഷകര്‍ക്കുണ്ടാവുക.
കഴിഞ്ഞ വേനൽ മഴയിൽ ആയിരക്കണക്കിന് വാഴകള്‍ നശിച്ചിരുന്നു. കാറ്റിനെ പ്രതിരോധിക്കാനായി വാഴകള്‍ക്ക് താങ്ങുന്ന കൊടുത്തിട്ടുണ്ടെങ്കിലും ശക്തിയായ കാറ്റ് വീശിയാല്‍ നാശമുണ്ടാകും. മുളങ്കമ്പ് ഉപയോഗിച്ചാണ് വാഴക്ക് താങ്ങുകൊടുക്കുന്നത്. മുളങ്കമ്പുകള്‍ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ തമിഴ്നാട്ടില്‍നിന്ന് വരുന്ന കാറ്റാടിക്കമ്പുകളും ഉപയോഗിക്കുന്നുണ്ട്. കാറ്റാടി കമ്പ് ഒന്നിന് 80 രൂപയാണ് വില.
പ്ലാസ്റ്റിക് വള്ളികളുപയോഗിച്ച് വാഴകളെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന രീതിയാണ് മലയോരത്തെ കര്‍ഷകര്‍ കൂടുതലായി അവലംബിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒാണത്തിനു മുമ്പേ വിളവെടുപ്പു നടത്തിയ കര്‍ഷകര്‍ക്ക് മികച്ച വില ലഭിച്ചിരുന്നെങ്കിലും ഓണ വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്തവരുടെ മുഴുവന്‍ വാഴകളും പ്രളയത്തില്‍ നശിച്ചുപോയി. ഇത്തവണ കാറ്റും മഴയും ചതിച്ചില്ലെങ്കില്‍ മികച്ച വിലയാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. മേയ് അവസാനം മുതല്‍ വിളവെടുപ്പിന് പാകമാവുന്ന തരത്തിലാണ് മിക്കവരും നേന്ത്രവാഴകൃഷി ഇറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.