കച്ചേരി വളപ്പിലെ തൊണ്ടിമുറിയുടെ പൂട്ട് പൊളിച്ചത് വിവാദത്തിൽ
text_fieldsഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കച്ചേരി വളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തോടനുബന്ധി ച്ച് കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിച്ച മുറിയുടെ പൂട്ട് പൊളിച്ചനിലയില്‍. മുറിയിലുണ്ടായി രുന്ന രേഖകളും അനുബന്ധ സാധനങ്ങളും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ടാണ് മുറിയുടെ താഴ് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് സി.ഐ നിസാമിെൻറ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മജിസ്ട്രേറ്റ് ജെയ്ബി കുര്യാക്കോസും വിവരമറിഞ്ഞ് എത്തി. എന്നാല്‍ പൂട്ട് പൊളിച്ചുവെന്നും തൊണ്ടിമുതല്‍ കവര്‍ന്നുവെന്നും പറയുന്നത് ശരിയല്ലെന്നും എല്ലാ രേഖകളും ദേവസ്വത്തിെൻറ നേതൃത്വത്തില്‍ ദേവസ്വം ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് പറഞ്ഞു.
തൊണ്ടിമുറി ഉള്‍പ്പെടുന്ന താലൂക്ക് റെക്കോഡ് കെട്ടിടം എട്ട് മാസങ്ങള്‍ക്ക് മുമ്പ് തഹസില്‍ദാര്‍ ദേവസ്വത്തിന് കൈമാറിയതാണ്. തുടര്‍ന്ന് കെട്ടിടം പൊളിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി. പത്രപരസ്യം നല്‍കിയാണ് ലേലനടപടികള്‍ സ്വീകരിച്ചത്. നാളിതുവരെയായി കോടതിയുടെ ഭാഗത്തുനിന്നും ആരും ഇതുവരെ താലൂക്ക് റെക്കോഡ് കെട്ടിടത്തില്‍ തൊണ്ടിമുറിയുടെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന് ചെയര്മാന് വിശദീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച മജിസ്ട്രേറ്റിെൻറ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് സി.ഐ നിസാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.