പ്രളയം അനാഥമാക്കിയ കുടുംബത്തെ അധികൃതർ കുടിയൊഴിപ്പിക്കുന്നു
text_fieldsവാടാനപ്പള്ളി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട പട്ടികജാതി കുടുംബത്തെ അവർ കഴിയ ുന്ന കമ്യൂണിറ്റി ഹാളിൽനിന്ന് കുടിയൊഴിപ്പിക്കുന്നു. സ്വന്തമായി കിടപ്പാടമില്ലാത്ത തിനാൽ പ്രളയത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ അഭയംതേടിയ തളിക്കുളം കച്ചേരിപ് പടി മേപ്പറമ്പിൽ അശോകൻ-ചന്ദ്രിക ദമ്പതികളോട് മാർച്ച് 31നകം അവിടെനിന്ന് പോകണമെ ന്ന് പഞ്ചായത്ത് - റവന്യു അധികൃതർ ആവശ്യപ്പെട്ടു. ആകെയുണ്ടായിരുന്ന മൂന്ന് സെൻറ് ഇളയ മകളുടെ വിവാഹത്തിെൻറ കടം വീട്ടാൻ വിറ്റശേഷം വാടക വീട്ടിൽ കഴിയുേമ്പാഴാണ് പ്രളയത്തിൽ ആ വീട് മുങ്ങിയത്. മറ്റ് പലർക്കുമൊപ്പം ഇവർ തളിക്കുളം ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. വെള്ളം ഒഴിഞ്ഞപ്പോൾ ഇവരെയും ഭാഗികമായി വീട് തകർന്ന നാല് കുടുംബങ്ങളെയും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി. നാല് കുടുംബങ്ങളുടെ വീടുകൾ അറ്റകുറ്റപണി പ ൂർത്തിയായപ്പോൾ അവരും േപായി.
പോകാൻ സ്വന്തമായൊരു ഇടം ഇല്ലാത്ത ഇവർ മാത്രം കമ്യൂണിറ്റി ഹാളിൽ അവശേഷിച്ചു. ഇവരെ മാറ്റാൻ മുമ്പ് സമ്മർദം ഉണ്ടായപ്പോൾ ഗീത ഗോപി എം.എൽ.എ ഇടപെട്ട് ഇവരെ അവിടെ തന്നെ താമസിപ്പിച്ചു. ഇവർക്ക് സ്ഥലവും വീടും അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് - റവന്യു അധികൃതർ നേരിട്ടെത്തി മാർച്ച് 31നുള്ളിൽ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടത്. ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇവർക്ക് നേരത്തെ അവശ്യവസ്തുക്കളും പാചകവാതക സിലിണ്ടറും റവന്യു അധികൃതർ നൽകിയിരുന്നു. രണ്ട് മാസമായി അത് നിർത്തി. കോൺക്രീറ്റ് പണിക്കാരനായ അശോകൻ പണിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൈ ഒടിഞ്ഞ് സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഡിസ്ക്ക് തെറ്റി ശസ്ത്രക്രിയക്ക് വിധേയയായ ചന്ദ്രികക്കും പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇവരോടൊപ്പം കഴിയുന്ന മകൾ ദിവ്യയും രോഗിയായി കിടപ്പിലാണ്.
കുടുംബം തീരാദുരിതത്തിൽ കഴിയുമ്പോഴാണ് ഇവരെ ഒഴിപ്പിക്കാൻ അധികൃതർ തിരക്ക് കൂട്ടുന്നത്. ഇപ്പോൾ തന്നെ ആരെങ്കിലും നൽകുന്ന സഹായം കൊണ്ടാണ് അടുപ്പ് പുകയുന്നത്. മകൾക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടും പണമില്ലാത്തതിനാൽ നടന്നില്ല. മൂന്ന് പേർക്കും മരുന്നിന് പോലും വകയില്ലാതെ കുടുംബം വിഷമിക്കുകയാണ്. വാടക വീട് കണ്ടെത്തി താമസം മാറ്റണമെന്നാണ് അധികൃതരുടെ ആവശ്യം. ഒരു രൂപ പോലും എടുക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന കുടുംബത്തിന് വാടക വീട് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. സ്ഥലവും വീടും നൽകുമെന്ന് പറഞ്ഞെങ്കിലും നടപടിയില്ല. ആറ് ലക്ഷം രൂപ സഹായം ലഭിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ലെന്ന് ചന്ദ്രിക പറഞ്ഞു. 31 കഴിഞ്ഞാൽ മകളുമായി ഇനി എന്ത് ചെയ്യുമെന്ന ഭയമാണ് കുടുംബത്തിന്. ഒഴിയേണ്ടിവന്നാൽ അന്തിയുറക്കാൻ കടകളുടെ വരാന്തകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.