സംഭരിച്ച നെല്ലിന് മാസങ്ങളായിട്ടും പണമില്ല
text_fieldsചാലക്കുടി: സംഭരിച്ച നെല്ലിന് മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാത്തതിനാല്‍ കൊരട്ടിച്ച ാല് പാടശേഖരത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. ദേശാസാത്കൃത ബാങ്കുകള്‍ പലതും കര്‍ഷകര്‍ക്ക് ടണ്‍കണക്കിന് നെല്ലിെൻറ പണം നല്‍കിയിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ നല്‍കേണ്ട പണമാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ നീളുന്നത്. കൊരട്ടിച്ചാല്‍ പാടത്തെ നെല്ല് വില്പന നടത്തിയ കര്‍ഷകര്‍ക്ക് ജനുവരിയില്‍ ലഭിക്കേണ്ട പണമാണ് മാര്‍ച്ച് പകുതിയായിട്ടും ലഭിക്കാത്തത്. പ്രളയത്തെത്തുടര്‍ന്ന് നിരവധി പ്രതിസന്ധികളെ നേരിട്ടാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. നഷ്ടം സഹിച്ച് കൃഷിയിറക്കിയിട്ടും അവസാനം നെല്ലിെൻറ പണം ലഭിക്കാത്തത് കര്‍ഷകരെ കഷ്ടത്തിലാക്കുകയാണ്. അതേസമയം,
ജില്ല സഹകരണബാങ്കില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്ക് സമയത്തിന് പണം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ജില്ല സഹകരണബാങ്ക് വൈകാതെ വായ്പപോലെ തന്നെ പണം നല്‍കുകയാണ്. കഷ്ടപ്പെട്ട് തരിശ്നിലങ്ങളില്‍ കൃഷിയിറക്കുന്ന കര്‍ഷകരെ കഷ്ടത്തിലാക്കുന്ന നയമാണ് ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും നിരവധി കടമ്പകളാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. വിളവെടുപ്പ് കഴിഞ്ഞാല്‍ നെല്ല് ഏറ്റെടുക്കാന്‍ ആഴ്ചകളോളം ആളില്ലാത്ത അവസ്ഥയുണ്ട്. സപ്ലൈകോ ഏര്‍പ്പാടാക്കുന്ന സ്വകാര്യമില്ലുകളാണ് നെല്ല് എടുക്കുക. അതിനായി ചുരുങ്ങിയത് 15 ദിവസം മുമ്പ് ഓണ്‍ലൈനില്‍ രജിസ്്റ്റര്‍ ചെയ്യണം. പിന്നീട് മില്ലുകാര്‍ നെല്ലെടുത്താല്‍ പി.ആര്.എസ് രസീത് തരും. ഇതുപ്രകാരം കര്‍ഷകരുടെ ബാങ്കിലേക്കാണ് പണം വരേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.