Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightSerial പി.എസ്​.സി...

Serial പി.എസ്​.സി പരീക്ഷകൾ ഓൺ​ൈലനാക്കണം

text_fields
bookmark_border
-പി.െക. ഹംസ, ഡയറക്ടർ, തൃശൂർ മാസ്റ്റേഴ്സ് കോളജ് -(ഫോട്ടോ ഇമെയിൽ)- വിദ്യാഭ്യാസ സ്ഥാപനങ്ങളും സൻെററുകളും മാർച്ച് 10 മുതൽ അടഞ്ഞുകിടപ്പാണ്. കോവിഡ് കൂടി വന്നതോടെ സ്വാഭാവികമായി ഓൺലൈൻ പഠനസാധ്യത മാത്രമാണ് പി.എസ്.സി ഉദ്യോഗാർഥിക്ക് മുന്നിലുള്ളത്. അതിനാൽ വീട്ടിലിരുന്നുള്ള പരിശീലനത്തിലാണ് അവർ. ഈ ഘട്ടത്തിൽ സജീവമായി ഇടപെട്ട് സമൂഹ മാധ്യമങ്ങൾവഴി ഉദ്യോഗാർഥികൾക്ക് കൈത്താങ്ങാകുകയാണ് തൃശൂർ മാസ്റ്റേഴ്സ് കോളജ്. സ്വാഭാവികമായും പി.എസ്.സി പരീക്ഷകൾ ഓൺലൈനിലാക്കിയാൽ മാത്രമേ ഇത്തരം പ്രതിസന്ധികളെ പി.എസ്.സിക്കും പരിഹരിക്കാനാകൂ. കോച്ചിങ് സ്ഥാപനങ്ങൾക്ക് ആ പ്ലാറ്റ്ഫോമിലേക്ക് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകി പരുവപ്പെടുത്താനും ആ മാറ്റംകൊണ്ട് എളുപ്പം സാധ്യമാകും. നാളേക്കായുള്ള പി.എസ്.സിയോടുള്ള അഭ്യർഥനയും അതാണ്. സാധാരണക്കാരാണ് പി.എസ്.സി പരീക്ഷകൾ എഴുതുന്നതിലേറെയും. അവർക്ക് ഓൺലൈൻ പഠനം പറ്റുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എങ്കിലും വാട്സ് ആപ് വഴിയും വിഡിയോകൾ ലിങ്ക് നൽകിയുമുള്ള പരിശീലനം നടത്താൻ മാസ്റ്റേഴ്സിന് കഴിഞ്ഞു. 70 ശതമാനത്തോളം വിദ്യാർഥികളും സജീവമാണുതാനും. ഉദ്യോഗാർഥികൾക്ക് പഠിക്കാൻ കൂടുതൽ സമയം കിട്ടുന്നു. അവർ അതിന് തയാറാവുന്നുണ്ട്. ലോക്ഡൗൺ നീണ്ടതിനാൽ പരീക്ഷകൾ നീളും. മേയ് വരെയുള്ള പരീക്ഷകൾ മാറ്റി. സ്കൂളുകൾ പരീക്ഷാ കേന്ദ്രമായി ലഭിക്കുകയെന്നത് ശ്രമകരമാകും. അങ്ങനെ പരീക്ഷകൾ നീണ്ടുപോയാൽ അത് അവസരമാക്കി ഉപയോഗപ്പെടുത്താൻ ഉദ്യോഗാർഥികൾക്കാകണം. കോവിഡ് അവിചാരിതമായി സംഭവിച്ചതാണെങ്കിലും പലപ്പോഴും പ്രകൃതിദുരന്തങ്ങൾ, ഹർത്താലുകൾ തുടങ്ങിയ പല കാരണങ്ങളാലും പരീക്ഷ മുടങ്ങുന്ന അവസ്ഥയുണ്ട്. പി.എസ്.സി ഓൺലൈനിലേക്ക് മാറ്റിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ. അങ്ങനെയെങ്കിൽ സ്വാഭാവികമായും ഓൺലൈൻ അധിഷ്ഠിത ക്ലാസുകൾക്ക് കോച്ചിങ് സൻെററുകൾ നിർബന്ധിതരാകും. അത്തരം അവസ്ഥക്ക് സാഹചര്യമൊരുങ്ങിയതാണ് കോവിഡ് നൽകുന്ന പാഠം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story