Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസംഗമം ദർശിച്ച്...

ദേവസംഗമം ദർശിച്ച് നിർവൃതി നേടാൻ ജനസഹസ്രങ്ങൾ ആറാട്ടുപുഴയിലേക്ക്

text_fields
bookmark_border
ചേർപ്പ്: പതിനായിരങ്ങൾക്ക് കണ്ണിനും കാതിനും കരളിനും കുളിരേകുന്ന ദേവസംഗമം ദർശിച്ച് നിർവൃതി നേടാൻ ജനസഹസ്രങ്ങൾ ആറാട്ടുപുഴ പാടത്തേക്ക്. ബുധനാഴ്ച മുടക്കു ദിവസമല്ലാതിരുന്നിട്ട് കൂടി ജനങ്ങളുടെ വൻ തള്ളിക്കയറ്റമാണ് പാടത്ത്. അകലെ നിന്നുള്ളവർ കൂടി സന്ധ്യക്ക് മുമ്പെ പൂരപ്പാടത്തെത്തി ഉറക്കമൊഴിച്ച് ദേവസംഗമം ദർശിക്കാൻ തയാറെടുത്തു കഴിഞ്ഞു. തൊട്ടിപ്പാൾ ഭഗവതിയുടെ പകൽപൂരത്തിന് സാക്ഷ്യം വഹിച്ച ആറാട്ടുപുഴ ശാസ്താവ് വൈകീട്ട് അഞ്ചിന് ശേഷം ആറാട്ടുപുഴയിൽ മടങ്ങിയെത്തി. ക്ഷേത്രത്തിനകത്തെ എല്ലാ പൂജകൾക്കും ശേഷം ഭൂമിയിലെ ഏറ്റവും വലിയ ദേവമേളക്ക് ആതിഥ്യം വഹിച്ച് 15 ആനകളുടെ അകമ്പടിയോടെ ശാസ്താവ് സർവാഭരണഭൂഷിതനായി പുറത്തേക്കെഴുന്നള്ളി തെക്കോട്ടഭിമുഖമായി നിരന്നു. ഗുരുവായൂർ വലിയ കേശവൻ ശാസ്താവി​െൻറ തിടമ്പേറ്റി. 250 ൽ പരം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളത്തി​െൻറ താളപ്ര പഞ്ചത്തിലാറാടുകയായിരുന്നു പിന്നീട് ആസ്വാദക വൃന്ദം . പഞ്ചാരിമേളത്തിന് പെരുവനം കുട്ടൻമാരാർ പ്രമാണിയായി. ശേഷം വെടിക്കെട്ട്. ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം വരെ പോയി. തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തിയിട്ടുേണ്ടാ എന്നറിയാനാണ് ശാസ്താവ് പോകുന്നതെന്നാണ് വിശ്വാസം. മടക്കയാത്രയിൽ ചാത്തക്കുടം ശാസ്താവി​െൻറ പൂരത്തിനു ശേഷം ചാത്തക്കുടം ശാസ്താവിന് നിലപാട് തറയുടെ ഉത്തരവാദിത്തമേൽപിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് മടങ്ങി. എടക്കുന്നി ഭഗവതി ഇതിന് സാക്ഷിയായി. തുടർന്ന് ദേവീദേവന്മാരുടെ പൂരങ്ങൾ തുടങ്ങി. തേവർ കൈതവളപ്പിൽ എത്തുംവരെ എഴുന്നള്ളിപ്പുകൾ തുടരും. രാത്രി 11 ഓടെ തൊട്ടിപ്പാൾ ഭഗവതിക്കൊപ്പം ചാത്തക്കുടം ശാസ്താവി​െൻറ എഴുന്നള്ളിപ്പാണ് ആദ്യം നടന്നത്. ഏഴ് ആനകളും പഞ്ചാരിയും അകമ്പടിയായി. രാത്രി 12നുശേഷം എടക്കുന്നി, അന്തിക്കാട്‌ ചൂരക്കോട് ഭഗവതിമാരുടെ പൂരങ്ങൾ എത്തും. ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ അർധരാത്രിയോടെ കൈതവളപ്പിൽ എത്തും. പല്ലിശ്ശേരി സ​െൻറർ മുതൽ കൈതവളപ്പു വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവും നടക്കും. മേളം അവസാനിച്ചാൽ ഇടതു ഭാഗത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മത്തിരുവടിയും വലതുഭാഗത്ത് ഭൂമി ദേവിയായ ചേർപ്പ് ഭഗവതിയും അണിനിരന്ന് കൂട്ടി എഴുന്നള്ളിപ്പ് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story