Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:20 AM GMT Updated On
date_range 21 Aug 2018 5:20 AM GMTദുരിതാശ്വാസ ക്യാമ്പിലും കഞ്ചാവ് വിൽപന
text_fieldsbookmark_border
തൃശൂർ: സർവസ്വവും നഷ്ടപ്പെട്ട്, ജീവൻ കിട്ടിയതിെൻറ ആശ്വാസത്തിൽ നാളെയെ കുറിച്ചുള്ള ആശങ്കയിലുംപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി കഞ്ചാവ് വിൽപനക്ക് ശ്രമിച്ച യുവാവിനെ ക്യാമ്പിലുള്ളവരും എക്സൈസും ചേർന്ന് പിടികൂടി. ചാവക്കാട് ചേറ്റുവ സ്വദേശി രായ്മരക്കാർ വീട്ടിൽ ഇസ്മായിലാണ് (35) പിടിയിലായത്. വിൽപനക്കെത്തിച്ച 1.200 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത ഇയാൾക്കെതിരെ വാടാനപ്പള്ളി എക്സൈസ് കേസെടുത്തു. ഏങ്ങണ്ടിയൂർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ചേറ്റുവ ഗവ.മാപ്പിള യു.പി.സ്കൂളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ഇയാൾ കഞ്ചാവ് വിൽപനക്കെത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ രക്ഷാപ്രവർത്തകനെ പോലെയെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയവർ ഇയാളെ നിരീക്ഷിച്ച് എക്സൈസിനെ വിവരമറിയിച്ചു. കഞ്ചാവ് ഉപയോഗിക്കാനുള്ള പ്രത്യേക തരത്തിലുള്ള പേപ്പറുകൾ, വലിക്കാനുള്ള പൈപ്പുകൾ എന്നിവയും കണ്ടെടുത്തു. വാടാനപ്പള്ളി എക്സൈസ് റേഞ്ചിെൻറ പരിധിയിലുള്ള ദുരിതാശ്വാസ ക്യാമ്പുകളെ കേന്ദ്രീകരിച്ച് ശക്തമായ എൻഫോഴ്സ്മെൻറ് പ്രവർത്തനം നടത്തുമെന്ന് ഇൻസ്പെക്ടർ എ.ടി.ജോബി പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ സോണി കെ.ദേവസി, വി.ആർ.രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എം. അബ്ദുൽ ജബ്ബാർ, കെ.കെ.രാജു, എം.ഡി.ബിജു, ടി.കെ.അബ്ദുൽ നിയാസ്, പി.കെ. മണിദാസ്, കെ.എം. കണ്ണൻ, കെ.ജെ. ഉണ്ണികൃഷ്ണൻ, എം.എൻ. നിഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story