Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:18 AM GMT Updated On
date_range 21 Aug 2018 5:18 AM GMTഡാം പുനർ നിർമിക്കേണ്ട അവസ്ഥയിലാണെന്ന്
text_fieldsbookmark_border
പഴയന്നൂർ: തകര്‍ന്ന ചീരക്കുഴി ഡാം യു.ആര്‍. പ്രദീപ് എം.എല്‍.എ സന്ദര്‍ശിച്ചു. ഏതാണ്ട് അദ്ദേഹം പറഞ്ഞു. 12 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകും എന്നാണ് പ്രാഥമിക വിലയിരുത്തല്‍. തകര്‍ന്ന ഭാഗങ്ങളുടെ പരിശോധന രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. അത് കഴിഞ്ഞാലെ യഥാർഥ നഷ്ടം എത്രയാണെന്ന് വ്യക്തമാകൂ. 1973 ലാണ് ഇൗ പദ്ധതി കമീഷന്‍ ചെയ്തത്. 40.9 കി.മീ നീളം ഇതിെൻറ മെയിന്‍ കനാലിലുണ്ട്. 9.8 കി.മി നീളം ബ്രാഞ്ച് കനാലുകള്‍ക്കും. പഴയന്നൂര്‍, കൊണ്ടാഴി, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, ദേശമംഗലം എന്നീ പഞ്ചായത്തുകളിലെ 2500 ത്തോളം ഏക്കർ സ്ഥലത്തെ നെല്‍കൃഷിക്ക് ഇതിൽ നിന്നുള്ള ജലേസചന സൗകര്യമാണ് ഉപയോഗിക്കുന്നത്. അഞ്ചു പഞ്ചായത്തുകളിലെ നൂറുകണക്കിന് കര്‍ഷകരെ ഡാമിെൻറ തകർച്ച ബാധിക്കും. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജന്‍, വൈസ് പ്രസിഡൻറ് കെ.പി. ശ്രീജയന്‍ പൊതുപ്രവര്‍ത്തകന്‍ കെ.എം. അസീസ്, അസി. എക്സി. എൻജിനീയര്‍ ബാലശങ്കര്‍ തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story