വിശപ്പടക്കാന്‍ കൃഷ്ണന് നായര്‍ ഭിക്ഷയെടുത്തു; മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsഅടൂര്‍: ഇളയമകെൻറ ഉപദ്രവവും വിശപ്പും ഒറ്റപ്പെടലും സഹിക്കാനാവാതെയാണ് വീട് വിട് ടതെന്ന് അടൂര്‍ കെ.എസ്.ആര്.ടി.സി ബസ്സ്േറ്റഷനിൽ ഭിക്ഷാടനം നടത്തി ഉപജീവനം നടത് തുന്ന നാല് മക്കളുടെ പിതാവായ മണക്കാല തുവയൂര്‍ വടക്ക് അശോക് ഭവനില്‍ കൃഷ്ണന് നായര്‍ (86) പൊലീസിന് മൊഴി നല്കി. ഭാര്യ മരിച്ചതോടെ തെൻറ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ് മകള്‍ക്ക് ഓഹരി നല്കി.
ഭാര്യയുടെ പേരിലുള്ള സ്വത്തിന് മക്കള്‍ തമ്മിൽ തര്‍ക്കമുണ്ടായി. മുതിര്‍ന്ന പൗരനെ സംരക്ഷിക്കാത്തതിന് മക്കളായ അശോക് കുമാര്‍, സന്തോഷ്കുമാര്‍ ശോഭനകുമാരി എന്നിവര്‍ക്കെതിരെയും പിതാവിനെ ദേഹോപദ്രവം ഏല്പിച്ചതിന് ഇളയ മകനായ ഗോപകുമാറിനെതിരെയും അടൂര്‍ പൊലീസ് കേസെടുത്തു. ഏറ്റെടുത്ത മഹാത്മ ജനസേവനകേന്ദ്രത്തില്‍ അഗതിയായി കഴിയാന്‍ അനുവദിക്കണമെന്നും കൃഷ്ണന് നായര്‍ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.