Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലയോര മേഖലകളിൽ...

മലയോര മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
മലയോര മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം
cancel

മല്ലപ്പള്ളി: വേനൽ കടുത്തതോടെ താലൂക്കിെൻറ കിഴക്കൻ മലയോര മേഖലകളിൽ കുടിവെള്ളക്ഷ ാമം രൂക്ഷമായി. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിലാണ് കുടിവെള്ളത്തിന് ജനം പരക്കംപായുന്നത്. കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര മേഖലയായ കിടികെട്ടിപാറ, തോട്ടത്താംകുഴി, വഞ്ചികപ്പാറ, ആലപ്രക്കാട്, തടത്തേൽമല, മുഴയമുട്ടം, തൊടുകയിൽ മല, കടമ്പാട്ടുപടി, കാടിക്കാവ് എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പ്രദേശങ്ങളിൽ കുടിവെള്ളം വില കൊടുത്ത് വാങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. എഴുമറ്റൂർ പഞ്ചായത്തിലെ ശീതക്കുളം, ചുഴന, എഴുമറ്റൂർ എന്നിവിടങ്ങളിലും കൊറ്റനാട് പഞ്ചായത്തിലെ പെരുമ്പെട്ടി, പനക്കപ്പതാൽ, പുള്ളോലി, ചിരട്ടോലി, വെള്ളയിൽ എന്നിവിടങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. മിക്കപ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പുകൾ ഉണ്ടെങ്കിലും ഇവിടെ വെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രമാണ്.

പൈപ്പുകളുടെ കാലപ്പഴക്കം കാരണം മിക്ക സ്ഥലങ്ങളിലും പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവുകാഴ്ചയാണ്. മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള വിതരണപദ്ധതി പ്രേദശങ്ങളിൽപോലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണെന്ന് അധികൃതർ പറയുന്നു. അതുകാരണം പല ദിവസവും കുടിവെള്ള വിതരണം മുടങ്ങുകയാണ്. കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ പല പദ്ധതികളും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയാണ്. കുടിവെള്ള പൈപ്പ് ലൈനുകൾ നീട്ടുന്നതിനും ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പാക്കാനും കഴിഞ്ഞാൽ ഒരുപരിധി വരെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടപെടുന്നു. പൈപ്പ് ലൈനുകൾ നീട്ടുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപവും ഉയർന്നിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story