Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിൽ ഇരട്ടപ്പാലം പണി...

അടൂരിൽ ഇരട്ടപ്പാലം പണി മുടങ്ങി; നിലവിലെ പാലത്തിനു ഭീഷണി

text_fields
bookmark_border
അടൂരിൽ ഇരട്ടപ്പാലം പണി മുടങ്ങി; നിലവിലെ പാലത്തിനു ഭീഷണി
cancel
camera_alt????? ??????? ?????? ? ??????????? ???????? ??????????? ?????? ??????? ??????????? ????????? ???? ????????????

അടൂര്‍: ഇരട്ടപ്പാലം പണി കിഫ്ബി തടഞ്ഞതോടെ ഇവിടം അപകടമേഖലയായി. നിലവിലെ പാലത്തിെൻറ ഇരുവശത്തുമാണ് പുതിയ പാലങ്ങളുടെ നിർമാണത്തിനു തുടക്കമിട്ടത്. നിത്യവും ആയിരക്കണക്കിനു വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന പാലത്തിെൻറയും അപ്രോച്ച് റോഡിെൻറയും വശങ്ങൾ പുതിയ പാലങ്ങൾക്ക് തൂൺ പണിയാൻ 30 മീറ്ററോളം താഴ്ചയിൽ ഇടിച്ചത് അപകട സാധ്യത ഉയർത്തുന്നു. യാത്രക്കാർക്ക് മുന്നറിയിപ്പായി പൊലീസ് രണ്ടു ബോർഡ് സ്ഥാപിച്ചതും ഏതുനിമിഷവും പതിക്കുന്ന സ്ഥിതിയാണ്. ഇതോടൊപ്പം മസ്ജിദ് പാതയും ഓടപണിയാൻ പൊളിച്ചിട്ടിട്ട് മാസങ്ങളായി. പാലത്തിെൻറ സംരക്ഷണ ഭിത്തി എപ്പോൾ വേണമെങ്കിലും ഇടിയാവുന്ന നിലയിലാണ്.

2019 നവംബർ ഒടുവിലാണ് പാലം പണി കിഫ്ബി താൽക്കാലികമായി തടഞ്ഞത്. നിബന്ധനകള്‍ക്കു വിധേയമായി കരാറുകാരന്‍ പണി നടത്താത്തതിനാലാണ് തടഞ്ഞത്. നിര്‍മാണത്തിെൻറ ഓരോ ഘട്ടത്തിലും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് കിഫ്ബി വ്യക്തമായ നിർദേശം നല്‍കിയിരുന്നു. അവ പാലിക്കാതെ പണി താമസിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കരാറുകാരന് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും മറുപടി ലഭിച്ചതിനുശേഷം കിഫ്ബി അധികൃതര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കാമെന്ന് ഉറപ്പ് ലഭിച്ചശേഷം മാത്രമേ പണി പുനരാരംഭിക്കാന്‍ അനുവാദം നല്‍കുകയുള്ളൂവെന്നാണ് പറഞ്ഞത്. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും പണി പുനരാരംഭിക്കാൻ നടപടിയായില്ല.

2018 നവംബര്‍ 30നാണ് പാലത്തിെൻറ നിര്‍മാണോദ്ഘാടനം നടന്നത്. 2019 നവംബർ 19ന് പണി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍, ഇതുവരെ 25ശതമാനത്തോളം പണി മാത്രമാണ് കഴിഞ്ഞത്. കരുനാഗപ്പള്ളി വലിയത്ത് കണ്‍സ്ട്രക്ഷന്‍സാണ് പാലം കരാറുകാര്‍. അടൂരിെൻറ മുഖഛായ മാറ്റി ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സര്‍ക്കാര്‍ 11 കോടി 10 ലക്ഷം രൂപ അനുവദിച്ച് ഇരട്ടപ്പാലത്തിെൻറ നിര്‍മാണം ആരംഭിച്ചത്. സെന്‍ട്രല്‍ കവലക്കും കെ.എസ്.ആര്‍.ടി.സി കവലക്കും ഇടയില്‍ വലിയതോടിനു കുറുകെയുള്ള സമീപത്തെ പാലത്തിന് ഇരുവശത്തായാണ് രണ്ടുപാലം നിര്‍മിക്കാന്‍ നടപടിയായത്. നേരേത്ത ഉണ്ടായിരുന്ന പൊളിച്ചു കളഞ്ഞ പാലത്തിന് സമാന്തരമായും മറ്റൊന്ന് പാലത്തിന് കിഴക്ക് ഭാഗത്തും നിര്‍മിക്കാനാണ് പദ്ധതി. ഒരു പാലത്തിെൻറ തൂണുകളുടെ പണിയാണ് ഭാഗികമായി നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story