പൗരത്വ ഭേദഗതി നിയമം: തെരുവിൽ പ്രതിഷേധം ഇരമ്പുന്നു
text_fieldsഎൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ
പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിൽ തെരുവിൽ പ്രതിഷേധം ഇരമ്പുന്നു. ജാതി, മത ഭേദമില്ലാതെ ആയിരങ്ങളാണ് നാടെങ്ങും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ കൈകോർക്കുന്നത്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്ട്രീയ സംഘടനകളും ചില സമുദായ സംഘടനകളും മാത്രമാണ് ആദ്യം രംഗത്തുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സി.പി.എമ്മും കോൺഗ്രസും അടക്കം മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും പ്രതിഷേധത്തിെൻറ മുന്നിൽതന്നെയുണ്ട്. എങ്ങും പ്രതിഷേധ പരിപാടികളിൽ യുവാക്കളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടാകുന്നത്. എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിെൻറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് പത്തനംതിട്ടയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മതത്തിെൻറ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കിെല്ലന്ന പ്രതിജ്ഞയുമായി നൂറുകണക്കിന് പേരാണ് അണി ചേര്‍ന്നത്.
എൻ.സി.പി ദേശീയ സെക്രട്ടറി കെ.ജെ. ജോസ് മോൻ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശലംഘനമാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമൂലം സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥകാലെത്തക്കാൾ അപകടകരമായ സ്ഥിതിയാണ് ഇന്ന് നിലനിൽക്കുന്നത്. രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കണമെന്ന് ചില ശക്തികൾ ആഗ്രഹിക്കുന്നു. ജാതിവിവേചനം അരുത് എന്ന നിയമം ലംഘിക്കുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സി. അംഗം കെ.ആർ. ചന്ദ്രമോഹനൻ, ജില്ല സെക്രട്ടറി എ.പി. ജയൻ, എം.എൽ.എമാരായ മാത്യു ടി. തോമസ്, ചിറ്റയം ഗോപകുമാർ, വീണ ജോർജ്, ബി. ഗണേഷ് കുമാര്‍, മുണ്ടപ്പള്ളി തോമസ്, ഡോ. വർഗീസ് ജോർജ്, സജി അലക്സാണ്ടർ, ഷാഹുൽ ഹമീദ്, രാജുനെടുംപുറം, എബ്രഹാം തലവടി എന്നിവർ സംസാരിച്ചു. കൂട്ടായ്മക്ക് മുന്നോടിയായി വന്‍ പ്രതിഷേധ പ്രകടനവും നടന്നു.
നേതാക്കളുടെ അറസ്റ്റ് പ്രതിഷേധാർഹം– എസ്.ഡി.പി.ഐ
പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രാജ്യത്ത് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം പറഞ്ഞു. ഇടത് ദേശീയ നേതാക്കളായ സീതാറാം െയച്ചൂരി, പ്രകാശ് കാരാട്ട്, ഡി. രാജ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, എസ്.സി.പി.ഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം അഹ്മദ് റഹ്മാനി, പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ അസം സംസ്ഥാന പ്രസിഡൻറ് അമീനുൽ ഹഖ്, ജമാഅത്തെ ഇസ്ലാമി തെലങ്കാന സംസ്ഥാന പ്രസിഡൻറ് ഹാമിദ് മുഹമ്മദ് ഖാൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി എസ്. മുഹമ്മദ് റാഷിദ്, ദേശീയ സമിതിയംഗം പി.വി. ശുഹൈബ് തുടങ്ങി വിവിധ നേതാക്കളടക്കം ആയിരങ്ങളാണ് അറസ്റ്റിലായിട്ടുള്ളത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതിയാണ് നിലവിലുള്ളതെന്നും താജുദ്ദീൻ നിരണം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക –സെറ്റ്കോ
പത്തനംതിട്ട: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേതഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെറ്റ്കോ (സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഫെഡറേഷൻ) ജില്ല കമ്മിറ്റി വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. പൗരന്മാരെ മതത്തിെൻറ പേരിൽ വേർതിരിക്കുന്ന ഈ നിയമം ഭരണഘടനയെ ഇല്ലാതാക്കാനുള്ള ചിലരുടെ ഗൂഢ ശ്രമമാണെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.എം. ഹമീദ് പറഞ്ഞു. യോഗത്തിൽ കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് സലിം അധ്യക്ഷതവഹിച്ചു. എസ്.ഇ.യു ജില്ല സെക്രട്ടറി എ.ആർ. ഹാഷിം, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി സിബി മുഹമ്മദ്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സമദ് മേപ്രത്ത്, കെ.ടി.എഫ് ജില്ല പ്രസിഡൻറ് ഹമീദ് മദനി, എസ്.സി.യു ജില്ല പ്രസിഡൻറ് പി.ജെ. താഹ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഷമീം എസ്.മനോജ്, എസ്. റിയാസ്, നെബിഖാൻ സിറാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.