പുതിയ ബസ്സ്റ്റാൻഡ് സാമൂഹികവിരുദ്ധരുടെ താവളം; പിങ്ക് പൊലീസിനെ കാണാനേയില്ല
text_fieldsപത്തനംതിട്ട: നഗരസഭ ബസ്സ്റ്റാൻഡിെൻറ രണ്ടാംനില സാമൂഹിക വിരുദ്ധരുടെ താവളമായ ി. പകലും രാത്രിയും ഇവിടെ അനാശാസ്യവും മദ്യപാനവും നടക്കുന്നു. ലഹരിപദാർഥങ്ങളുടെ വിൽപനകേന്ദ്രവുമായി മാറിക്കഴിഞ്ഞു. നിത്യവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്രിമിനൽ സ്വഭാവമുള്ള വിദ്യാർഥികളുടെ സംഗമവേദിയായും മാറിയിട്ടുണ്ട്. ഇതിൽ ചില പെൺകുട്ടികളും ഉൾപ്പെടുന്നു. സ്കൂളുകളിലും കോളജുകളിലും പോകാതെ കറങ്ങി നടക്കുന്നവരാണ് അധികവുമെന്ന് പറയപ്പെടുന്നു. ബുധനാഴ്ച ഏതോ പെൺവിഷയവുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. അരമണിക്കൂേറാളം ഇവിടം യുദ്ധക്കളമായി. കല്ലേറും അടിയും കണ്ട് യാത്രക്കാർ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേതുടർന്ന് വ്യാഴാഴ്ച സ്റ്റാൻഡിൽ സംശയാസ്പദമായി കണ്ട വിദ്യാർഥികളെ പൊലീസ് ഓടിച്ചുവിട്ടു.
എന്നിട്ടും വ്യാഴാഴ്ച സംഘർഷത്തിൽ പങ്കുള്ള ചില വിദ്യാർഥികൾ തമ്പടിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ഷോപ്പിങ് കോംപ്ലക്സിെൻറ രണ്ടാം നിലയിൽ ഏതാനും വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മറ്റ് മുറികൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഇവിടെ സദാസമയവും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ സംഘടിച്ചിരിക്കുന്നത് കാണാം. മദ്യക്കുപ്പികളും നിരോധിത ലഹരി വസ്തുക്കളും ഇവിടമാകെ കിടപ്പുണ്ട്. കഞ്ചാവ് ലോബികൾ ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതും ഇവിടെ വെച്ചാണ്. വിദ്യാർഥികളെക്കുറിച്ച് വ്യാപാരികൾ പൊലീസിനെ അറിയിക്കാറുള്ളതാണ്. എന്നാൽ, ആരും തിരിഞ്ഞു േനാക്കാറില്ല. സ്ത്രീ സുരക്ഷക്കുള്ള പിങ്ക് പൊലീസിനെ കാണാനേയില്ല. കഴിഞ്ഞ വർഷം മേയിൽ പിങ്ക് പൊലീസ് പട്രോളിങ് ഉദ്ഘാടനം നടന്നത് പുതിയ ബസ്സ്റ്റാൻഡിനു മുന്നിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.