Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമസ്റ്ററിങ്ങിനായി ഈ...

മസ്റ്ററിങ്ങിനായി ഈ അലച്ചിൽ മസ്റ്റാണോ...

text_fields
bookmark_border
മസ്റ്ററിങ്ങിനായി  ഈ അലച്ചിൽ മസ്റ്റാണോ...
cancel

പത്തനംതിട്ട: ബയോമെട്രിക് മസ്റ്ററിങ്ങിന് എത്തുന്ന വയോജനങ്ങളുടെ അലച്ചിൽ തുട രുന്നു. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാൻ വേണ്ടിയാണ് സ ർക്കാർ അക്ഷയ സെൻററുകൾവഴി മസ്റ്ററിങ് ഏര്‍പ്പെടുത്തിയത്. നവംബർ 13 മുതലാണ് ഇത് ആ രംഭിച്ചത്.
അക്ഷയ സെൻറുകളിൽ പെൻഷൻകാരുടെ വലിയ നിരയാണിപ്പോൾ. പെൻഷൻ വാങ്ങുന്നതിൽ ഭൂരിഭാഗവും പലവിധ രോഗങ്ങളാൽ അവശത അനുഭവിക്കുന്നവരാണ്. എന്നാൽ, പ്രായമായ പലരുടെയും െകെരേഖകൾ പതിയാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചിലയിടങ്ങളിൽ സർവർ തകരാർ മസ്റ്ററിങ് മന്ദതക്കും കാരണമാകുന്നുണ്ട്. രാവിലെ എത്തുന്നവർ മണിക്കൂറോളം കാത്തുനിൽക്കേണ്ടി വരുന്നുണ്ട്.

ചില സെൻററുകൾ ഇരുനിലകെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. മുകൾനിലകളിൽ പ്രായമായവർക്കും മറ്റും കയറിപ്പറ്റാനും പ്രയാസമാണ്. ജില്ലയില്‍ 45,000 പേര്‍ ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,80,428 പേരാണ് ജില്ലയില്‍ ആകെയുള്ളത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് ജില്ലക്ക് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ളത്. 121 അക്ഷയ സെൻററുകള്‍ വഴിയാണ് നടത്തുന്നത്. ഡിസംബര്‍ 15വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്താൻ സൗകര്യമുണ്ട്. അക്ഷയകേന്ദ്രത്തിലെത്തി പെന്‍ഷന്‍ ഐ.ഡിയും ആധാറും നല്‍കുന്ന ഗുണഭോക്താവ് അവരുടെ കൈരേഖ പതിപ്പിക്കുകയോ, ഐറിസ് സ്‌കാനിങ് നടത്തുകയോ ചെയ്താണ് പൂര്‍ത്തിയാക്കുന്നത്. തിരക്ക് കാരണം ഇനി വാര്‍ഡുതലത്തില്‍ മസ്റ്ററിങ് നടത്താന്‍ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story