പാമ്പുകടിയേറ്റ് മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിൻെറ ജീവൻ രക്ഷിച്ച കഥയുമായി ഡോക്ടർമാർ
text_fieldsപത്തനംതിട്ട: വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാർഥിനി ഷഹല ഷെറിന് ചികിത്സ വൈകിയെന്ന വാർത്തക്കിടെ പാമ്പുകടിയേറ്റ് മ രിച്ചെന്ന് സ്വകാര്യ ആശുപത്രിയിൽ വിധിയെഴുതിയ കുഞ്ഞിെൻറ ജീവൻ രക്ഷിച്ച കഥയുമായി പത ്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. കഴിഞ്ഞ പൂജ അവധി സമയത്താണ് സംഭവം. പുതിയ സാഹചര്യത്തിലാണ് ജനറൽ ആശുപത്രി ആർ.എം.ഒ ആശിഷ് മോഹൻ ഇക്കാര്യം പുറത്തുവിട്ടത്. പത്തനംതിട്ട ഓമല്ലൂരിൽ ഉഴുവത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന രാജേഷിെൻറ നാല് വയസ്സുള്ള മകൻ കൃഷ്ണചന്ദിനാണ് പുലർച്ച ഉറക്കത്തിനിടെ പാമ്പുകടിയേൽക്കുന്നത്.
പുതപ്പിനിടയിൽക്കൂടി പാമ്പ് ചാടിപ്പോകുന്നത് കുട്ടിയുടെ മാതാവ് കണ്ടിരുന്നു.ഇരുകണ്ണിനും കാഴ്ചയില്ലാത്ത രാജേഷ് ലോട്ടറി കച്ചവടം ചെയ്താണ് ജീവിക്കുന്നത്. സഹായത്തിന് എത്തിയ അയൽവാസിയാണ് കുട്ടിയെയും കൊണ്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. കുട്ടിയുടെ നില അതിഗുരുതരമായിരുന്നു. രക്ഷിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസം നിലച്ച നിലയിൽ അവിടെ നിന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോ. രതീഷ് ഫിസിഷ്യൻ നിഷാനയെ വിളിച്ചുവരുത്തി ആൻറിവെനം നൽകി തനിയെ ശ്വസിക്കാമെന്ന അവസ്ഥയിലെത്തിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് നിർദേശിക്കുകയായിരുന്നു.
ഇതിനായി ഐ.സി.യു സംവിധാനം ഉള്ള ആംബുലൻസ് വേണ്ടിയിരുന്നു. നഗരത്തിൽ ഒരു ആംബുലൻസ് മാത്രമാണ് ഐ.സി.യു ഉള്ളത്. ഇത് ലഭ്യമല്ലാത്തതിനെത്തുടർന്ന് ഡോ. നിഷാനയും അത്യാഹിത വിഭാഗം ജീവനക്കാരായ ജിൻസിയും ജയകൃഷ്ണനും ആശുപത്രിയിലെ ആംബുലൻസിൽതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ വെച്ചും ആൻറിവെനം നൽകി. മെഡിക്കൽ കോളജിൽ കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞശേഷമാണ് ഇവർ മടങ്ങിയത്. അഞ്ച് ദിവസം കുട്ടി മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിഞ്ഞു. വയനാട്ടിലെ സംഭവത്തിെൻറ േപരിൽ ഡോക്ടർമാരെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുേമ്പാൾ ഇത്തരം നന്മകൾ കാണാതെ പോകരുതെന്ന് ആശിഷ് േമാഹൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.