Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനോക്കുകുത്തിയായി...

നോക്കുകുത്തിയായി ഇ-ടോയ്‌ലറ്റുകൾ

text_fields
bookmark_border
നോക്കുകുത്തിയായി ഇ-ടോയ്‌ലറ്റുകൾ
cancel
camera_alt?????????????? ?-?????????????

പന്തളം: പന്തളത്ത് എത്തുന്നവർക്ക് മൂത്രശങ്ക തോന്നിയാൽ പോകാനിടമില്ല. നോക്കുകുത്തി യായി ഇ-ടോയ്‌ലറ്റുകൾ. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നും പൊതുശൗചാലയങ്ങളില്ലാത്ത താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നത്. പുരുഷന്മാര്‍ പലപ്പോഴും വഴിയരികില്‍ ‘കാര്യം’ സാധിക്കാറുണ്ട്. എന്നാല്‍, മറ്റ് സ്ഥലങ്ങളിൽനിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകള്‍, വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വഴിയോരകച്ചവടം നടത്തുന്ന സ്ത്രീകള്‍ തുടങ്ങിയവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. പലരും രാവിലെ ജോലിക്കെത്തിയാല്‍ രാത്രി വീട്ടിലെത്തിയ ശേഷമാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്.

നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ മറ്റു സ്ഥാപന ഉടമകളുടെ ഔദാര്യത്തിലാണ് ശങ്ക തീര്‍ക്കുന്നത്. നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ടോയ്‌ലറ്റ് േബ്ലാക്കുണ്ടെങ്കിലും വൃത്തിഹീനവും അടച്ചുറപ്പുള്ള വാതില്‍ ഇല്ലാത്തതുമാണ്. നഗരത്തിൽ എത്തുന്നവരില്‍ പലരും ശങ്ക തീര്‍ക്കാന്‍ ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. ഇതിനായി ആവശ്യമില്ലെങ്കില്‍ പോലും ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കേണ്ടിവരുന്നു. നഗരഹൃദയത്തിലുടനീളം ബേക്കറികള്‍ ഉള്‍പ്പെടെ ലഘുഭക്ഷണ ശാലകളുണ്ടെങ്കിലും ഇവിടൊന്നും ടോയ്‌ലറ്റില്ല. വർഷങ്ങൾക്ക് മുമ്പ് നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡിൽ പേ ആൻഡ് യൂസ് ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കകം ഇവ പ്രവര്‍ത്തനരഹിതമായി. ഇങ്ങനെയൊക്കെ ആണെങ്കിലും സ്വകാര്യ ബസ്സ്റ്റാൻഡിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് ശങ്ക തീർത്താൽ 100 രൂപ പിഴ കൊടുക്കണമെന്ന് നഗരസഭ ബോർഡ് വെച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story