Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുബല പാർക്കിെൻറ ശനിദശ...

സുബല പാർക്കിെൻറ ശനിദശ നീങ്ങുന്നില്ല; നിർമാണം നിലച്ചിട്ട് മാസങ്ങൾ

text_fields
bookmark_border
സുബല പാർക്കിെൻറ ശനിദശ നീങ്ങുന്നില്ല; നിർമാണം നിലച്ചിട്ട് മാസങ്ങൾ
cancel
camera_alt????????????? ???? ????????? ???????? ?????????? ??????????? ??????

പത്തനംതിട്ട: വെട്ടിപ്രത്തെ സുബല പാർക്ക് നിർമാണം നിലച്ചിട്ട് മാസങ്ങളാകുന്നു. പാർ ക്കും പരിസരവും കാട് കയറിയിട്ടും ബന്ധപ്പെട്ടവർക്ക് കുലുക്കമില്ല.
ജില്ലയുടെ ടൂറ ിസം സാധ്യതകൾ മുന്നിൽകണ്ട് പട്ടികജാതി വികസനവകുപ്പ് നേതൃത്വത്തിൽ 22 വർഷം മുമ്പാണ ് വെട്ടിപ്രത്ത് അഞ്ചേക്കർ സ്ഥലം പാർക്കിനായി ഏറ്റെടുത്തത്. ഇവിടെ ഒരു കുളവും ഓഡിറ്റോ റിയവും നിർമിച്ചത് ഒഴിച്ചാൽ മറ്റ് പ്രവർത്തനം ഒന്നും അന്ന് നടന്നില്ല. വർഷങ്ങൾക്ക് ശേഷം വീണ്ടും പദ്ധതിക്ക് ജീവൻവെച്ചെങ്കിലും അതും നിലച്ചു. നിർമാണം എങ്ങുമെത്താതെ സുബല പാർക്ക് എന്ന സ്വപ്നം അവശേഷിക്കുകയാണ്. പട്ടികജാതി വികസന വകുപ്പിനു കീഴിൽ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വിഭാവനം ചെയ്ത പദ്ധതികൂടിയായിരുന്നു സുബല പാർക്ക്. തുടക്കത്തിലെ പദ്ധതി പാളി. പിന്നീട് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് പദ്ധതിക്ക് വീണ്ടും തുടക്കം കുറിച്ചത്.

ഇതിനായി വിപുലമായ പദ്ധതി തയാറാക്കി. രണ്ടര വർഷം മുമ്പ് ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു. ഗേറ്റ് വേ, കൺെവൻഷൻ സെൻറർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, ബോട്ടിങ്, എക്സിബിഷൻ സ്പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളം സംരക്ഷണ പ്രവർത്തനം, തിയറ്റർ, ഗെയിമിങ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ തുടങ്ങി വലിയ നിർമാണ പ്രവർത്തനങ്ങളാണ് പാർക്കിെൻറ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത്. അടൂർ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല നൽകിയത്. എന്നാൽ, കുടിശ്ശിക വന്നതോടെ നിർമാണം മുടങ്ങുകയായിരുന്നു. ഇവിടെ നേരത്തേയുണ്ടായിരുന്ന കുളം വിസ്തൃതിയിലാക്കി. പണിനിലച്ചതോടെ ഇപ്പോൾ അത് കാടുകയറി. കുളത്തിനു ചുറ്റും മൂന്നുമീറ്റർ വീതിയിൽ നടപ്പാത നിർമാണവും മുടങ്ങി. കരിങ്കല്ലുകൊണ്ട് ചുറ്റോടുചുറ്റും ഭിത്തികെട്ടിയാണ് മൂന്നു മീറ്റർ വീതിയിലുള്ള നടപ്പാത. ഒരുവശത്തെ ഭിത്തി ഏറക്കുറെ പൂർത്തിയായി. സിമൻറ് ഉപയോഗിക്കാതെ കല്ല് അടുക്കിയാണ് ഭിത്തി കെട്ടിയിട്ടുള്ളത്.

ഇതും കാടുപിടിച്ച് തിരിച്ചറിയാൻ പറ്റാതായി. നേരേത്തയുണ്ടായിരുന്ന ഓഡിറ്റോറിയം നവീകരണവും ചാലിെൻറ പണിയും പാതിവഴിയിൽ ആയിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയേത്താട് ചേർന്ന കിച്ചൺ ബ്ലോക്കിെൻറ മേൽക്കൂരയും ഭാഗികമായി പണിതു. ബോട്ടിങ് ഓഫിസിെൻറ അടിത്തറക്കായി പില്ലർ മാത്രം കെട്ടിയിട്ടുണ്ട്. നഗരമധ്യത്തിലെ തിരക്കിൽനിന്ന് മാറി വെട്ടിപ്രത്ത് പ്രകൃതിയുടെ മനോഹാരിതയെല്ലാം ഒപ്പിയെടുത്ത ഇടമാണ് ഇൗ സ്ഥലം. പാർക്ക് നിർമാണം പൂർത്തിയായാൽ അത് ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നുറപ്പാണ്. ജില്ല ആസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള സുബല പാര്‍ക്കിലെ കണ്‍വെന്‍ഷന്‍ സെൻറര്‍ രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ജില്ല നിര്‍മിതി കേന്ദ്രത്തിനും കഴിഞ്ഞ ജൂലൈ 15നകം തയ്യല്‍ പരിശീലന കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് പട്ടികജാതി വികസന വകുപ്പിനും അധികൃതർ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാൽ, ഇത് കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നു.

സുബല പാര്‍ക്കിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസ്സം എല്ലാം പരിഹരിച്ചതായും അന്ന് പറഞ്ഞിരുന്നു. ഒന്നാം ഘട്ട നിര്‍മാണം 2020 മാര്‍ച്ച് 31ന് ഉള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കലക്ടർ പറെഞ്ഞങ്കിലും അത് നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനിടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ട്. രണ്ടു കോടി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. കംഫര്‍ട്ട് സ്റ്റേഷന്‍, കഫറ്റീരിയ, പാത്ത് വേ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുക. മൂന്ന് ഘട്ടങ്ങളിലായി നിര്‍മാണം നടത്താനാണ് പദ്ധതി തയാറാക്കിയത്. 2.90 കോടിയാണ് ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ഇതില്‍ 1.16 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായാണ് പറയുന്നത്. ഒന്നാം ഘട്ടത്തിലെ വാട്ടര്‍ ഡ്രെയിനേജ് യൂനിറ്റിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായെന്ന് അധികൃതർ പറയുന്നെങ്കിലും എങ്ങുമെത്താതെ കിടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story