Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളം...

ഏഴംകുളം ഗ്രാമപഞ്ചായത്ത് കാര്യാലയം ജീവനക്കാര്‍ക്ക് ജയില്‍ പോലെ

text_fields
bookmark_border
ഏഴംകുളം ഗ്രാമപഞ്ചായത്ത് കാര്യാലയം ജീവനക്കാര്‍ക്ക് ജയില്‍ പോലെ
cancel
camera_alt??????? ??????????????? ?????????

അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് കാര്യാലയം നിർമിക്കാൻ പ്രാരംഭ നടപടി പോലുമായില്ല. പരിമിതികളുടെ നടുവിൽ നിലവിലെ കെട്ടിടത്തിൽ ജീവനക്കാർ ശ്വാസംമുട്ടുകയാണ്. ഏഴംകുളം കവലയിൽ ഏനാത്ത്-കടമ്പനാട് മിനി ഹൈവേയുടെ തുടക്കത്തിൽ ഗ്രാമപഞ്ചായത്തിെൻറ ഇരുനില കെട്ടിടത്തിൽ രണ്ടാം നിലയിലാണ് കാര്യാലയം. ഒന്നാം നിലയിൽ വ്യാപാരസ്ഥാപനങ്ങളാണ്. ഓഫിസ് പ്രവർത്തിക്കുന്നത് ചെറിയ ഹാളിലാണ്. ഇവിടെ സെക്രട്ടറി ഉൾെപ്പടെ 20ാളം ജീവനക്കാർ ഞെരുങ്ങിയാണ് ഇരിക്കുന്നത്. മേശയും കസേരകളും അലമാരയുമെല്ലാം ഇടുങ്ങിയ സ്ഥലത്ത് ഇട്ടിരിക്കുന്നതിനാൽ നിന്നുതിരിയാൻ ഇടമില്ല.

ഫ്രണ്ട് ഓഫിസ് പ്രവർത്തിക്കുന്നിടത്തും പൊതുജനങ്ങൾക്ക് നിൽക്കാൻ പോലുമുള്ള സ്ഥലമില്ല. പഞ്ചായത്ത് ഓഫിസിന് പുതിയ മൂന്നുനില മന്ദിരം പണിയാൻ 2016-17 സാമ്പത്തിക വർഷത്തിൽ 53.55 ലക്ഷം രൂപയാണ് അനുവദിച്ചത്. 40.12 ലക്ഷം ലോകബാങ്ക് ഫണ്ടും ബാക്കി 13.43 ലക്ഷം രൂപ പഞ്ചായത്തിെൻറ തനതു ഫണ്ടുമായിരുന്നു. നിലവിലുള്ള കെട്ടിടേത്താട് ചേർന്ന സ്ഥലത്താണ് മൂന്നുനില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.കെട്ടിടം ഏതുരീതിയിൽ നിർമിക്കണമെന്നുള്ള രൂപരേഖ ശരിയാക്കി യഥാസമയം നൽകാത്തതിനെ തുടർന്ന് ലോക ബാങ്ക് ഫണ്ട് ലാപ്‌സായി.

പദ്ധതി തയാറാക്കി 2017 ജനുവരി അഞ്ചിന് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരവും നേടിയതാണ്. അതിനു ശേഷം കെട്ടിടം സ്ട്രക്ചറൽ ഡിസൈൻ തയാറാക്കാൻ പാമ്പാടി എൻജിനീയറിങ് കോളജിനെയായിരുന്നു ഏൽപിച്ചത്. അവർ ഡിസൈൻ ശരിയാക്കിയെങ്കിലും അപാകം ഉണ്ടായതിനെ തുടർന്ന് മാറ്റി നൽകാൻ കൊടുത്തിരുന്നു. ഇത് നിശ്ചിത സമയം ലഭിക്കാതെ വന്നതോടെയാണ് ഫണ്ട് ലാപ്‌സായത്. ഇതു കാരണം കെട്ടിട നിർമാണ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഫണ്ടില്ലാത്ത പഞ്ചായത്തിന് ലോകബാങ്ക് സഹായം ലഭ്യമായിട്ടും അതു പ്രയോജനപ്പെടുത്താൻ കഴിയാതെ പോയത് ഭരണാധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് കോൺഗ്രസ് അംഗങ്ങളുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story