കടക്കാടിനു ശാപമായി നാടുനീളെ മാലിന്യം
text_fieldsപന്തളം: എത്രശ്രമിച്ചാലും വൃത്തിയാക്കാൻ പറ്റാത്ത ഇടമായി കടക്കാട് മാറുകയാണ്. കടക്ക ാട് ഭാഗത്തുകൂടി ഒഴുകുന്ന തോടുകളും വെള്ളക്കെട്ടുള്ള പ്രദേശവും റോഡിനരികുമെല്ലാം മാ സാവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യംകൊണ്ട് നിറഞ്ഞു. പൊതുസ്ഥലത്തെ മാലിന്യം തള്ളലാണ് യാത്രക്കാരെപ്പോലും വലക്കുന്നത്.
കടക്കാട് കൃഷിഫാം-ആനിക്കിനാട്ട് കാവ് റോഡിെൻറ അരികിലുള്ള വയലിലേക്ക് ചാക്കിൽ കെട്ടിയ മാംസാവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യമാണ് അഴുകിക്കിടക്കുന്നത്. മാലിന്യത്തിനെതിരെയും രോഗത്തിനെതിരെയും ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പിെൻറ മൂക്കിനുതാഴെത്തന്നെ മാലിന്യം കുമിഞ്ഞ് ദുർഗന്ധം പരക്കുകയാണ്. പന്തളം-പത്തനംതിട്ട റോഡിൽ ഇന്ത്യൻ ബാങ്ക് മുതൽ കടക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനടുത്തുവരെ കിളിവെള്ളൂർ പുഞ്ചയിലേക്ക് തള്ളിയിരിക്കുന്നത് മാലിന്യത്തിെൻറ വലിയ കൂമ്പാരമാണ്. ശുചിത്വമില്ലാത്ത തട്ടുകടകൾ, വഴിയോടുചേർന്നുള്ള മത്സ്യവ്യാപാരം, പാടത്തേക്ക് കുന്നുകൂടിയ മാലിന്യശേഖരം ഇതൊക്കെയാണ് ഇവിടുത്തെ കാഴ്ച. എവിടെ നോക്കിയാലും വൃത്തിഹീനമായ ഇടം.
പന്തളം നഗരസഭയിൽ മറുനാടൻ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൊന്നാണ് കടക്കാട്. കലക്ടർ പി.ബി. നൂഹ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് ശുചീകരണത്തിനുവേണ്ട നിർദേശം നൽകിയാണ് മടങ്ങിയത്. എന്നാൽ, കെട്ടിടം ഉടമകളിൽ ചിലർ താമസസൗകര്യം മെച്ചപ്പെടുത്താൻ പണി തുടങ്ങിയെങ്കിലും മാലിന്യം ഉപേക്ഷിക്കുന്നത് പഴയപോലെ തുടരുകയാണ്. സമീപവാസികളാണ് ഇതിെൻറ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നത്. കഴിച്ച ഭക്ഷണത്തിെൻറ ബാക്കി, കോഴികളെയും മൃഗങ്ങളെയും വെട്ടുന്നതിെൻറ അവശിഷ്ടം എന്നിവയുൾപ്പെടെ വേണ്ടാത്തതെന്തും പൊതുസ്ഥലത്തേക്കാണ് ഉപേക്ഷിക്കുന്നത്.പന്തളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിെൻറ മതിലിനോടു ചേർന്നും സമീപത്തുമായി മാലിന്യത്തിെൻറ വലിയ കൂമ്പാരമാണുള്ളത്. ഇടക്ക് ഇത് കത്തിക്കുന്നതും നാട്ടുകാർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇവിടെയുള്ള കിണറുകളിലും ഊറിയെത്തുന്നത് തോടുകളിൽ കെട്ടിനിൽക്കുന്ന മലിനജലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.