വഴിയാത്രക്കാരൻ മരിച്ച സംഭവം; നിർത്താതെ പോയ വാഹനം പിടിയിൽ
text_fieldsഅടൂർ: വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി. ഇളമണ്ണൂർ ലക്ഷ്മി നിവാസിൽ വിക്രമൻ നായർ (70) ഒരുമാസം മുമ്പ് രാത്രി ഇളമണ്ണൂർ തടിമില്ലിന് സമീപം െവച്ച് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തിലെ വാഹനവും ഡ്രൈവറെയും തമിഴ്നാട് തൂത്തുക്കുടിയിൽനിന്ന് അടൂർ പൊലീസ് പിടികൂടി. ഡ്രൈവർ തമിഴ്നാട് തൂത്തുക്കുടി സ്വദേശി മുനിസ്വാമിയാണ് (43) അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്ന് മത്സ്യം കയറ്റി കോട്ടയം ഭാഗത്തേക്ക് വന്ന ടി.എൻ 74 ജെ 3490 ലോറിയാണ് വിക്രമൻ നായരെ ഇടിച്ചുതെറിപ്പിച്ചത്. അതിനു ശേഷം വാഹനം നിർത്താതെ പോവുകയും സംഭവസ്ഥലത്തുതന്നെ വിക്രമൻ നായർ മരിക്കുകയും ചെയ്തു.
പൊലീസ് അപകടം നടന്നതിനു സമീപെത്ത കടകളിൽനിന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദിെൻറ നിർദേശാനുസരണം അടൂർ എസ്.എച്ച്.ഒ ചന്ദ്രബാബുവിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഡ്രൈവറെയും തമിഴ്നാട് തൂത്തുക്കുടിയിൽനിന്ന് പിടികൂടിയത്. വാഹനം ഇയാളെ ഇടിക്കുന്നതും ഇടിച്ച ശേഷം വാഹനം റോഡിെൻറ വലത് വശത്തേക്ക് മാറ്റി നിർത്തുന്നതും സി.സി ടി.വി ദൃശ്യങ്ങളിൽ ഉണ്ട്. ഇതാണ് വാഹനം കണ്ടെത്താൻ പൊലീസിന് സഹായമായത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ജെ. ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ വി. ദിലീപ്, ശരത് കുമാർ, അനുരാഗ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.