വെണ്ണിക്കുളം-തടിയൂര്‍-റാന്നി റോഡില്‍ അപകടം പതിയിരിക്കുന്നു
text_fieldsമല്ലപ്പള്ളി: ഉന്നതനിലവാരത്തില്‍ നവീകരണം പൂര്‍ത്തിയായ വെണ്ണിക്കുളം-തടിയൂര്‍-റാ ന്നി റോഡില്‍ അപകടം പതിയിരിക്കുന്നു. റോഡിെൻറ പല ഭാഗങ്ങളിലും അപകടം ഒഴിവാക്കാനുള്ള മുന്‍കരുതൽ നടത്തിയിട്ടില്ല. തെള്ളിയൂര്‍ക്കാവ് ജങ്ഷൻ റോഡ് വന്നുചേരുന്ന അമ്മിനിക്കാട് മുതല്‍ റാന്നിവരെയുള്ള 11 കിലോമീറ്റാണ് ഏറ്റവുമൊടുവില്‍ ഉന്നതനിലവാരത്തില്‍ പൂര്‍ത്തീകരിച്ചത്. 11 കോടിയാണ് നിര്‍മാണച്ചെലവ്. 9.24 കോടിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ബി.എം ആന്‍ഡ് ബി.സി ടാറിങ് നടത്തി വശങ്ങള് വീതികൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഓടകള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചു. ഇതോടൊപ്പം കലുങ്കുകള്‍, പാരപ്പെറ്റുകള്‍ എന്നിവയും നിര്‍മിച്ചു. എന്നാല്‍, നിര്‍മാണ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ റോഡിെൻറ പല ഭാഗങ്ങളിലും അപകടം പതിയിരിക്കുന്നുവെന്നാണ് പരാതി.
കടയാര്‍ ജങ്ഷന് മുതല്‍ തീയാടിക്കല്വരെയുള്ള ഭാഗത്താണ് ഏറെ അപകട സാധ്യത. വളവും ഇറക്കവുമാണ് റോഡ്. സംരക്ഷണഭിത്തിയോ ക്രാഷ് ബാരിയറോ ഇല്ലാതെയാണ് നിര്‍മാണം. വളവുകള്‍ ഉള്ള ഭാഗത്തുപോലും റോഡിെൻറ അരികുവരെ ടാറിങ്ങും കോണ്‍ക്രീറ്റിങ്ങും നടത്തിയിട്ടുണ്ട്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ വളവുകളില്‍ താഴെയുള്ള കൊക്കയിലേക്ക് പെടാനുള്ള സാധ്യതയാണുള്ളത്. യാതൊരു മുന്നറിയിപ്പ് സംവിധാനങ്ങളും ഇല്ല. രാത്രിയില്‍ വഴിവിളക്കുകളും പ്രകാശിക്കാറില്ല. റോഡ് മെച്ചപ്പെട്ടതോടെ വാഹനങ്ങള്‍ അമിതവേഗത്തിലാണ് വളവുകള്‍ തിരിഞ്ഞെത്തുന്നത്.
പ്ലാങ്കമണ്‍ മുതല്‍ റാന്നിവരെയുള്ള ഭാഗത്ത് വളവുകള്‍ ഏറെയാണ്. ഇതു വീതികൂട്ടി ടാറിങ് നടത്തിയിട്ടില്ല. വാഹനങ്ങള്‍ വശങ്ങളിലേക്ക് ഒതുക്കാനോ സൈഡ് നല്‍കാനോ മാര്‍ഗമില്ല. കട്ടിങ്ങുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയുമാണ്. പൂവന്മല ജങ്ഷനില്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഓടക്ക് മേല്മൂടി സ്ഥാപിച്ചിട്ടുണ്ട്. റോഡിനും ഓടക്കും ഇടയില്‍ മേല്മൂടി എത്തിയപ്പോള്‍ കട്ടിങ്ങായി റോഡരികില്‍ നില്ക്കുന്നു. ഇതോടെ സൈഡിലേക്ക് വാഹനം ഒതുക്കി പാര്‍ക്ക് ചെയ്യാനോ സൈഡ് കൊടുക്കാനോ ആകാത്ത സ്ഥിതിയാണ്. തടിയൂര്‍ ജങ്ഷലും സമാന സാഹചര്യമുണ്ട്. പുളിമുക്ക് ജങ്ഷനു സമീപം ടാറിങ് പൂര്‍ത്തിയായപ്പോഴേക്കും കട്ടിങ് അപകട ഭീഷണി ഉയര്‍ത്തുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.