Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാബിൻ വീടുകളുമായി ഐ.ടി...

കാബിൻ വീടുകളുമായി ഐ.ടി സ്റ്റാർട്ടപ്

text_fields
bookmark_border
കാബിൻ വീടുകളുമായി ഐ.ടി സ്റ്റാർട്ടപ്
cancel
camera_alt?.?? ????????????? ?????? ????????? ????? ???????????????

പത്തനംതിട്ട: ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് കാബിൻ ഹോം പദ്ധതിയുമായി ഐ.ട ി സ്റ്റാർട്ടപ് കമ്പനി. ഒന്നു മുതൽ 2.5 ലക്ഷം രൂപ വരെയാണ് ഒരു വീടിെൻറ നിർമാണച്ചെലവ്. കട ്ടയും വി ബോർഡും ഉപയോഗിച്ച് ഭിത്തി കെട്ടിയശേഷം പഴയ ഓടുകളോ ഷീറ്റോ ഉപയോഗിച്ച് മേൽക്ക ൂര മേയുന്ന വീടിെൻറ നിർമാണം പൂർത്തിയാകാൻ 15 ദിവസം മതിയാകും. പാടം സ്വദേശിയായ യുവസംരംഭകൻ വരുൺ ചന്ദ്രൻ തെൻറ ഐ.ടി കമ്പനിയുടെ ലാഭവിഹിതത്തിൽനിന്ന് പണം വിനിയോഗിച്ച് സ്വന്തം ഗ്രാമത്തിൽ മൂന്നു വീടുകൾ പണികഴിപ്പിച്ച്‌ കൈമാറി.

ചെറിയ കുടുംബത്തിനുവേണ്ട അത്യാവശ്യം സൗകര്യങ്ങളുള്ള വളരെ ഒതുങ്ങിയ വീടുകളാണ് ഇവ മൂന്നും. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് നിർമിച്ചു നൽകാൻ മനസ്സുള്ളവർക്ക് മാതൃകയുമാവുകയാണ് കാബിൻ വീടുകൾ. കുറഞ്ഞ ചെലവും എളുപ്പം നിർമിക്കാമെന്നതുമാണ് ഇവയുടെ പ്രത്യേകതയെന്ന് വരുൺ ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. കോന്നി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽനിന്നായി 53 അപേക്ഷ ലഭിച്ചു. അപേക്ഷകരെയെല്ലാം പഞ്ചായത്തുതലത്തിൽ തരംതിരിച്ച്‌ അവർക്കായുള്ള ബോധവത്കരണ കൂടിക്കാഴ്ചകൾ നടത്തിവരുകയാണ്. വീടുകളെക്കുറിച്ച് ധാരണ നൽകി, പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് നൽകുകയും ചിത്രീകരണങ്ങളും ഫോട്ടോകളും പ്ലാനുകളും കാണിച്ച് അവരുടെ താൽപര്യം ആരായുകയുമാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.

അപേക്ഷകരുടെ ജീവിതപശ്ചാത്തലവും സാമ്പത്തിക പശ്ചാത്തലവും മറ്റും നേരിട്ടു സന്ദർശിച്ച് പരിശോധിച്ച് ഉറപ്പുവരുത്തി, പ്രാദേശിക അധികാരികളുടെ പങ്കാളിത്തത്തോടെ സ്ഥലരേഖകൾ സൂക്ഷ്‌മപരിശോധന നടത്തി അർഹത മുന്‍ഗണന ലിസ്റ്റ് തയാറാക്കും. ആദ്യഘട്ടത്തിൽ കോന്നി മണ്ഡലത്തിലെ 11 പഞ്ചായത്തിലുമായി ഓരോ വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നത്. വരുംദിവസങ്ങളിൽ പ്രമാടം, അരുവാപ്പുലം പഞ്ചായത്തുകളിൽനിന്നുള്ള അപേക്ഷകരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സാങ്കേതികമായ കാരണങ്ങളാൽ സർക്കാർ പദ്ധതികളിൽ വീട് ലഭിക്കാത്ത ഭാവനരഹിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു പാർപ്പിടം എന്ന സ്വപ്‌നസാക്ഷാത്കാരമാണ് കാബിൻ ഹോം പദ്ധതിയിലൂടെ സാധ്യമാകുന്നത്. ഫോൺ: 9496061329.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story