Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജീവനെടുത്ത് സ്വകാര്യ...

ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മത്സര ഓട്ടം

text_fields
bookmark_border
ജീവനെടുത്ത് സ്വകാര്യ ബസുകളുടെ  മത്സര ഓട്ടം
cancel
camera_alt??????? ???????????? ???????? ????????? ??????? ?????????? ??????????????? ???? ????????? ????????

കോന്നി: പത്തനംതിട്ട-പുനലൂർ സംസ്ഥാനപാതയിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മനുഷ്യ ജീവൻ കവരുന്നു. ഇതിെൻറ അവസാനത്തെ ഇരകളാണ് കോന്നി പുളിഞ്ചാണി വാകവേലിൽ പ്രസാദും മകൾ അനു പ്രസാദും. പത്തനാപുരം ഭാഗത്തുനിന്ന് കോന്നിയിലേക്ക് വന്ന വേണാട് കമ്പനിയുടെ ബസ് അമിതവേഗത്തിലെത്തി പ്രസാദും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പത്തനംതിട്ട-പുനലൂർ പാതയിൽ കൃത്യമായ സമയക്രമവും പെർമിറ്റും ഇല്ലാത്ത നിരവധി ബസുകളാണ് സർവിസ് നടത്തുന്നത്.

ദുരന്തം ഉണ്ടായപ്പോൾതന്നെ വേണാട് കമ്പനിയുടെ നിരവധി ബസുകൾ നിരത്തിൽനിന്ന് അപ്രത്യക്ഷമായി. സ്വകാര്യ ബസ് സർവിസിന് മോട്ടോർ വാഹന വകുപ്പിൽനിന്നും പൊലീസിൽനിന്നും ഒത്താശ ലഭിക്കുന്നതിനാൽ കൃത്യമായ രേഖകൾ ഇല്ലാത്ത ബസുകൾ അപകടം വരുത്തിയിട്ടും നിർബാധം സർവിസ് നടത്തുകയാണ്. ഇവക്കെതിരെ ഒരു പരിശോധനയും ഇല്ല. മരണവാർത്ത കേട്ട പ്രദേശവാസികൾ സംഘടിച്ചെത്തി സ്വകാര്യ ബസുകൾ തടഞ്ഞപ്പോൾ ഇവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു.

‘ബസ് ഉടമക്കെതിരെയും ഡ്രൈവർക്കെതിരെയും നരഹത്യക്ക് കേസ് എടുക്കണം’ കോന്നി: എലിയറക്കലിൽ അച്ഛെൻറയും മകളുടെയും ജീവനെടുത്ത സ്വകാര്യ ബസിെൻറ ഉടമക്കെതിരെയും ഡ്രൈവർക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് സർവിസിെൻറ പേരിൽ കൊലപാതകങ്ങളാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. നിരത്തിലോടുന്ന പല സ്വകാര്യ ബസുകൾക്കും പെർമിറ്റോ മറ്റ് അനുബന്ധ രേഖകളോ ഇല്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story