കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
text_fieldsപത്തനംതിട്ട: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലും മരച്ചില്ലകൾ ഒടിഞ്ഞ് നാശമുണ്ടായി. റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗത ത ടസ്സവും സംഭവിച്ചു. മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി തടസ്സവും ഉണ്ടായി. ചുങ്കപ ്പാറ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചുങ്കപ്പാറ-ചാലാപ്പള്ളി ബാസ് റ്റോ റോഡിൽ മരംകുളത്ത് റബർ മരം ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്പെട്ടി പുതുക്ക ുടി റോഡിലേക്ക് തേക്ക് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുങ്കപ്പാറ-പുല്ലാന്നിപ് പാറ റോഡിൽ തേക്ക് മരം കടപുഴകി അഞ്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വൈദ്യുതിബന്ധം പൂർണമാ യും നിലച്ചു. കിടക്കാവ്-വട്ടക്കാവ് റോഡിൽ തേക്ക്, പ്ലാവ് എന്നിവ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടി.
മരം റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു
കൊടുമൺ: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും റബർമരം ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പഴയ പൊലീസ് സ്റ്റേഷൻ ജങ്ഷന് സമീപം കോട്ടപ്പുറത്ത് ജോർജിെൻറ റബർ മരമാണ് ഏഴംകുളം-കൈപ്പട്ടൂർ റോഡിലേക്ക് വീണത്. കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു. അടൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തി മരംവെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വാഴ നശിച്ചു
പന്തളം: ചൊവ്വാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പെരുമ്പുളിക്കൽ പാവൂർ പടിഞ്ഞാറ്റേതിൽ വീട്ടിൽ രാജശേഖരൻ നായരുടെ 120 വാഴ പൂർണമായും നശിച്ചു. പെരുമ്പുളിക്കൽ ഭാഗത്ത് വീശിയ ശക്തമായ കാറ്റിൽ വ്യാപകമായി മരങ്ങൾ ഒടിഞ്ഞുവീണു. ഇതോടെ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.
കലക്ടറേറ്റ് വളപ്പിലെ മരം വീണ് സമീപവാസിയുടെ വീട് തകർന്നു
പത്തനംതിട്ട: കഴിഞ്ഞ ദിവസമുണ്ടായ വേനൽമഴയോടനുബന്ധിച്ച് വീശിയടിച്ച ശക്തമായ കാറ്റിൽ കലക്ടറേറ്റ് വളപ്പിൽനിന്ന തണൽമരം ഒടിഞ്ഞ് പരിസരത്തെ വീട് തകർന്നു. പടിപ്പുരയിൽ കോശി എബ്രഹാമിെൻറ വീടാണ് മരം ഒടിഞ്ഞ് തകർന്നത്. കലക്ടറേറ്റ് വളപ്പിലെ തണൽമരങ്ങൾ വീടിന് ഭീഷണിയാണെന്ന് കാണിച്ച് കോശി എബ്രഹാം മുന്നുതവണ കലക്ടർക്കും ദുരന്തനിവാരണ വകുപ്പിനും പരാതി നൽകിെയങ്കിലും നടപടി ഉണ്ടായില്ല. മരം വീണ് അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കാൻപോലും തയാറായിട്ടില്ല.
കലക്ടറേറ്റിൽനിന്ന് സെൻറ് പീറ്റേഴ്സ് ജങ്ഷനിലേക്കുള്ള റോഡിെൻറ സ്ലാബ് ഏതാനും ദിവസം മുമ്പ് രാത്രി സാമൂഹികവിരുദ്ധർ തകർത്തിരുന്നു. കലക്ടറേറ്റ് വളപ്പിൽ ഇനിയും നിരവധി മരങ്ങൾ അപകടഭീഷണി ഉയർത്തുന്നുണ്ടെന്നും അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും നഗരസഭ കൗൺസിലർ പി.കെ. ജേക്കബ് പറഞ്ഞു. കലക്ടറേറ്റിന് മുന്നിൽ വലിയ സമരങ്ങൾ നടക്കുമ്പോൾ ജീവനക്കാരും മറ്റും കലക്ടറേറ്റിലേക്ക് കയറാനും തിരികെ പോകാനും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിന്നലിൽ വ്യാപക നാശം
റാന്നി: കൊല്ലമുള എഴുപതേക്കറിൽ വേനൽമഴക്കു മുമ്പുണ്ടായ മിന്നലിൽ വ്യാപക നാശം. എഴുപതേക്കർ കുറ്റിക്കൽ കുര്യെൻറ വീട് മിന്നലേറ്റ് ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങൾ അപ്പാടെ നശിച്ചു. ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടർ എന്നിവ തെറിച്ചു വീണു. ഫ്രിഡ്ജ് പൂർണമായും തകർന്നു. വയറിങ് പൂർണമായും കത്തിനശിച്ചു. വീടിെൻറ ഭിത്തികൾക്കും നാശമുണ്ട്. വീടിനോടു ചേർന്നുണ്ടായിരുന്ന 10,000 ലിറ്ററിെൻറ മഴവെള്ള സംഭരണിയും തകർന്നവയിൽപെടുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെ വേനൽമഴക്ക് മുമ്പുണ്ടായ മിന്നലിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
രോഗിയായ കുര്യനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്ര ശബ്ദംകേട്ട് ഇവർ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. വീടു തകർന്നതിനാൽ ഇനി എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലാണ് കുടുംബം. മിന്നലിൽ കൊല്ലമുള, 70 ഏക്കർ, ചാത്തൻതറ ഭാഗങ്ങളിൽ പല വീടുകളിലും വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും തകർന്നു നാശനഷ്ടമുണ്ടായി. റാന്നി-പൊന്തൻപുഴ റോഡിൽ മരങ്ങൾ കാറ്റിൽ വാഹനങ്ങളുടെ മുകളിൽ വീണു. റാന്നി മേഖലയിലും അപ്രതീക്ഷിതമായി എത്തിയ മഴ പെയ്തത് ചൂടിന് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.