Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിമലയാർ വരൾച്ചയുടെ...

മണിമലയാർ വരൾച്ചയുടെ പിടിയിൽ, കുടിവെള്ളം മുട്ടും

text_fields
bookmark_border
മണിമലയാർ വരൾച്ചയുടെ പിടിയിൽ, കുടിവെള്ളം മുട്ടും
cancel
camera_alt?????? ?????????? ????????? ???????????? ??????????? ??????????? ???? ??????????? ??????? ?????????? ???? ??????????????

മല്ലപ്പള്ളി: മണിമലയാർ വരൾച്ചയുടെ പിടിയിലായതോടെ മല്ലപ്പള്ളി പഞ്ചായത്തിലെ കുടി വെള്ള വിതരണം പ്രതിസന്ധിയിലായി. വലിയ പാലത്തിനോട് ചേർന്ന തടയിണയിൽ വെള്ളം തടഞ്ഞു ന ിൽക്കാത്തതാണ് രൂക്ഷമായ ജലക്ഷാമത്തിന് കാരണം. 15 വർഷം മുമ്പ് നിർമിച്ച തടയണ നിർമാണ ത്തിലെ പാളിച്ച മൂലം ചോരുകയാണ്. ഇത് പരിഹരിക്കാൻ കഴിഞ്ഞ വേനലിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുതുക്കി പണിതെങ്കിലും ഇക്കൊല്ലവും തടയണയിൽ തുള്ളിവെള്ളം തടഞ്ഞിട്ടില്ല. ലക്ഷങ്ങൾ മുടക്കിയ പദ്ധതി പരാജയപ്പെട്ടതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റജി ശാമുവേൽ ആവശ്യപ്പെട്ടതിനെ തുടർന്ന് തടയണക്ക് താഴെ കയത്തിൽനിന്ന് കുടിവെള്ള പദ്ധതിയുടെ കിണറിെൻറ അരികിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. എന്നിട്ടും പദ്ധതിയിൽ മൂന്ന് മോട്ടോർ ഉപയോഗിച്ച് ഒരേസമയം പമ്പിങ് നടത്താൻ സാധിക്കുന്നില്ല. ഇതുമൂലം ഉയർന്ന പ്രദേശങ്ങളിൽ വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജലവിഭവ വകുപ്പ് മണൽചാക്കുകൾ അടുക്കി താൽക്കാലിക തടയണ നിർമിച്ചിടത്ത് ശേഖരിക്കുന്ന വെള്ളമാണ് ഇപ്പോൾ പമ്പ് ചെയ്യുന്നത്. വരൾച്ച രൂക്ഷമായി തുടരുകയും ജലവിതാനം താഴുകയും ചെയ്യുന്ന സാഹചര്യത്തിൽ പമ്പിങ് നിർത്തിവെക്കേണ്ടി വരും. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ പഞ്ചായത്തിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആരുമെത്തിയിട്ടില്ലെന്ന് മല്ലപ്പള്ളി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

ഭഗവതിക്കും പടിഞ്ഞാറ് വാർഡിൽ കുടിവെള്ളമില്ല
പന്തളം: കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലാതെ അധികൃതരുടെ കാരുണ്യത്തിനു കേഴുകയാണ് ഒരു പ്രദേശം. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് വാർഡിലാണ് ഇൗ സ്ഥിതി. 500 കുടുംബങ്ങളോളം ഇവിടെ താമസിക്കുന്നുണ്ട്. തുടർച്ചയായി ഏഴാം ദിവസമാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളിൽ പാറയായതിനാൽ ഒരിറ്റുവെള്ളമില്ല.താഴ്ന്ന പ്രദേശങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്. കീരുകുഴി ഇടക്കുന്നിൽ ഭാഗത്ത് ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. വിവരം അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മിക്ക സ്ഥലങ്ങളിലും കിണറില്ല. 10 അടിയോളം കിണറിനായി താഴ്ത്തിയാൽ പാറയായതിനാൽ വെള്ളം കിട്ടില്ല.

വാട്ടർ‌ അതോറിറ്റിയുടെ വെള്ളം മാത്രമാണ് ആശ്രയം. അതും കിട്ടാതായതോടെ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് ജനം. പക്ഷിമൃഗാദികൾ കുടിവെള്ളം കിട്ടാതെ ചത്തൊടുങ്ങുന്ന സ്ഥിതിയാണ്. വേനൽ മഴയും ലഭിച്ചില്ല. തുമ്പമൺ പഞ്ചായത്തിൽ ഒരു ദിവസം പമ്പിങ് ആണെങ്കിൽ പിറ്റേദിവസം പന്തളം തെക്കേക്കര പഞ്ചായത്തിൽ പമ്പിങ് എന്ന സ്ഥിതിയാണ്. അച്ചൻകോവിലാറ്റിലെ വെള്ളമാണ് ഇവിടെ എത്തിക്കുന്നത്. വേനൽ കടുത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ ഉപഭോഗം കൂടുതലായിരിക്കുകയാണ്. അപ്പോൾ വെള്ളം മുകളിലേക്ക് പമ്പ് ചെയ്യാത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണം. വാഹനങ്ങളുള്ളവർ ദൂരസ്ഥലങ്ങളിൽ പോയി കുടിക്കാനുള്ള വെള്ളം മാത്രം കൊണ്ടുവരും. പഴയ പൈപ്പ് മാറ്റിയിട്ട് രാത്രിയിലും പകലും പമ്പിങ് പുനഃസ്ഥാപിച്ചെങ്കിലേ പ്രശ്നത്തിനു പരിഹാരമാകൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story