Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൂലിത്തർക്കം;...

കൂലിത്തർക്കം; പാടശേഖരത്തിലെ നെല്ല് മാറ്റാനാകാതെ നാലു ദിവസം

text_fields
bookmark_border
കൂലിത്തർക്കം; പാടശേഖരത്തിലെ  നെല്ല് മാറ്റാനാകാതെ നാലു ദിവസം
cancel
camera_alt???????????? ???? ????????????? ?????? ???????????? ?????????????????? ??????

തിരുവല്ല: കൂലിത്തർക്കം മൂലം കൊയ്തെടുത്ത ക്വിൻറൽ കണക്കിന് നെല്ല് നീക്കം ചെയ്യാനാകാത െ പെരുംതുരുത്തി തെക്ക് പാടശേഖര സമിതി. 40 കർഷകർ ചേർന്ന് കൃഷിയിറക്കിയിരിക്കുന്ന 110 ഏക ്കറോളം വരുന്ന പാടശേഖരത്തിലാണ് കൊയ്തെടുത്ത നെല്ല് നാലു ദിവസമായി കെട്ടിക്കിടക്കു ന്നത്. ഒരു ക്വിൻറൽ നെല്ലിന് ചുമട്ടുകൂലി ഇനത്തിൽ 185 രൂപയും വാരുന്നതിന് 30 രൂപയുമാണ് കഴിഞ്ഞ വർഷം കൂലിയായി നൽകിയത്.

എന്നാൽ, ഇത്തവണ ചുമട്ടുകൂലിയായി 200 രൂപയും വാരുന്നതിന് 40 രൂപയും തൊഴിലാളികൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.നെല്ല് കൊണ്ടുപോകുന്നതിനായി കാലടിയിൽനിന്നെത്തിയ സ്വകാര്യ മില്ലിെൻറ ലോറികളും കൂലിത്തർക്കം തീരുന്നതും കാത്ത് കഴിഞ്ഞ രണ്ടു ദിവസമായി പാടശേഖരത്തോട് ചേർന്ന് കിടക്കുകയാണ്‌. വേനൽമഴ പെയ്താൽ പാടത്ത് കെട്ടിക്കിടക്കുന്ന നെല്ല് ഉപയോഗശൂന്യമാകുമെന്ന ആശങ്കയും കർഷകർക്കിടയിലുണ്ട്.

വേങ്ങൽ പാടം, വേങ്ങൽ ഇരുകര, അഞ്ചടി, തെക്കേ അഞ്ചടി, വേളൂർ മുണ്ടകം പാടശേഖരങ്ങളിലും കഴിഞ്ഞയാഴ്ച സമാന അവസ്ഥ നിലനിന്നിരുന്നു. തൊഴിലാളികൾ ആവശ്യപ്പെട്ട തുകയായ 240 നൽകാമെന്ന് കർഷകർ സമ്മതിച്ചതോടെയാണ് നെല്ല് നീക്കം ചെയ്യാനായത്. കൂലി ഏകീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കൃഷി വകുപ്പ് അധികൃതർ തയാറാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി അലക്സ് മന്നത്ത് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story