ജലസേചന സംവിധാനമില്ല: മാണിക്കത്തടി പാടശേഖരത്ത് നെൽകൃഷി നിലച്ചിട്ട് അഞ്ചു വർഷം
text_fieldsതിരുവല്ല: പതിറ്റാണ്ടുകൾക്ക് മുമ്പ് നൂറുമേനി വിളഞ്ഞ പെരിങ്ങര മാണിക്കത്തടി പാടശേഖ രത്തിൽ ജലസേചന സംവിധാനത്തിെൻറ അപര്യാപ്തത മൂലം നെൽകൃഷി നിലച്ചിട്ട് അഞ്ചു വർഷം പി ന്നിടുന്നു. പെരിങ്ങര പഞ്ചായത്തിൽ 12ാം വാർഡിൽ ഉൾപ്പെടുന്ന 40 ഏക്കറോളം വരുന്ന പാടശേഖരമാണ് വർഷങ്ങളായി കളകയറിക്കിടക്കുന്നത്. കൃഷിക്ക് ജലം എത്തിക്കേണ്ട വാച്ചാൽ തോടുകൾ കൈയേറ്റത്താൽ ഇല്ലാതായതാണ് കൃഷി മുടങ്ങാനുള്ള കാരണം. മഴക്കാലത്ത് പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയാനും വാച്ചാലുകളുടെ അഭാവം മൂലം കഴിയാതെ വരുന്നതും കൃഷിക്ക് തടസ്സമാകുന്നു. മൂന്നുവർഷം മുമ്പ് പാടത്ത് കൃഷിയിറക്കാൻ ചില വ്യക്തികൾ ചേർന്ന് നീക്കം നടത്തിയിരുന്നു. ഇതിെൻറ ഭാഗമായി വിത്ത് അടക്കമുള്ളവ കൃഷി വകുപ്പിൽനിന്ന് അനുവദിച്ചിരുന്നു. എന്നാൽ, കൃഷി നടത്തിപ്പിന് അടിസ്ഥാനസൗകര്യം ഒരുക്കാതെ വന്നതോടെ കൃഷി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പെരിങ്ങര, കാരയ്ക്കൽ തോടുകളിൽനിന്നുള്ള ജലമാണ് പ്രദേശത്തെ പാടശേഖരങ്ങളിൽ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. പാടശേഖരങ്ങളെ തോടുമായി ബന്ധിപ്പിക്കുന്ന നിരവധി വാച്ചാലുകളും മുമ്പുണ്ടായിരുന്നു. എന്നാൽ, സംരക്ഷണമില്ലാതെയും കൈയേറ്റങ്ങൾ മൂലവും വാച്ചാലുകളിൽ ഭൂരിഭാഗവും ഇല്ലാതായി. പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ വാച്ചാലുകൾ വീണ്ടെടുക്കുന്നത് സംബന്ധിച്ച നിയമ നടപടിക്ക് ആറുമാസം മുമ്പ് പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ടിരുന്നു. എന്നാൽ, അവ നിലച്ച നിലയിലാണ്. ആവശ്യമായ ജലസേചന സംവിധാനമൊരുക്കാൻ കൃഷി വകുപ്പും പഞ്ചായത്ത് അധികൃതരും തയാറായാൽ മാണിക്കത്തടി പാടത്ത് ഇനിയും നൂറുമേനി വിളയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.