Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനെടുംകുന്നുമല...

നെടുംകുന്നുമല വിനോദസഞ്ചാര പദ്ധതി മറന്ന് അധികൃതർ

text_fields
bookmark_border
നെടുംകുന്നുമല വിനോദസഞ്ചാര പദ്ധതി മറന്ന് അധികൃതർ
cancel
camera_alt???????????? ?????? ??????????? ?????????????? ?????? ?????????????

അടൂർ: തുക അനുവദിച്ചിട്ടും പ്രാരംഭപ്രവർത്തനംപോലും തുടങ്ങാതെ നെടുംകുന്നുമല വിന ോദസഞ്ചാര പദ്ധതി ഫയലിൽ ഉറങ്ങുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ നെടുംകുന്ന് ടൂറിസം പ ദ്ധതിക്ക് മൂന്ന് കോടിയാണ് സർക്കാർ ഒരു വർഷം മുമ്പ് അനുവദിച്ചത്. ഇതിൽ ഒന്നരകോടി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ അക്കൗണ്ടിലെത്തിയിട്ട് ആറു മാസം കഴിഞ്ഞു. ഭൂമിയുടെ ഉടമസ്ഥത ടൂറിസം വകുപ്പിനു കൈമാറി കിട്ടാത്തതാണ് പ്രധാന തടസ്സമെന്ന് പറയുന്നു. ഇതു സംബന്ധിച്ച ഫയലുകൾ പത്തനംതിട്ട കലക്ടറേറ്റിൽനിന്ന് റവന്യൂ വകുപ്പിനു കൈമാറിയിട്ടും ഒരുവർഷമായി. ഇപ്പോൾ ഫയൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിലാണുള്ളത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണം ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനു കൈമാറിക്കൊണ്ടുള്ള കത്തിൽ ഒപ്പിടാൻ. നേരത്തേ ടൂറിസം പദ്ധതികൾ അനുവദിച്ച് കഴിഞ്ഞാൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരുടെ വിനിയോഗാനുമതി മതിയായിരുന്നു പദ്ധതി തുടങ്ങാൻ. ഇതനുസരിച്ചാണ് നെടുംകുന്നുമല ടൂറിസം പദ്ധതി തയാറാക്കിയത്.

2017ലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. പ്രകൃതി സുന്ദരവും ഐതിഹ്യപ്പെരുമയുമുള്ള നെടുംകുന്നുമലയിൽ ടൂറിസം പദ്ധതി തുടങ്ങുന്നതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആയിരിക്കുമ്പോഴാണ് ശ്രമം തുടങ്ങിയത്. പദ്ധതി സ്ഥലത്തേക്ക് ആവശ്യമായ വഴിസൗകര്യമില്ലാത്തതായിരുന്നു ആദ്യതടസ്സം. ഏറത്ത് ഗ്രാമപഞ്ചായത്ത് ഇടപെട്ട് റോഡ് നിർമിച്ച് ഈ പ്രശ്നം പരിഹരിച്ചപ്പോഴാണ് അടുത്തപ്രശ്നം ഉദിച്ചത്. സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിൽ അഞ്ചേക്കറിലധികം നിരപ്പുള്ള സ്ഥലമാണ് നെടുംകുന്നുമലയിലുള്ളത്. ഇവിടനിന്നു നോക്കിയാൽ അടൂർ നഗരം കാണാം. സംരക്ഷണമില്ലാതെ നശിച്ച സ്ഥലം കൈയേറ്റകാരുടെ പിടിയിലായിരുന്നു. ഒരേക്കർ അറുപത്തിയെട്ട് സെൻറ് സ്ഥലം കൈയേറ്റകാരിൽനിന്ന് റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് കല്ലിട്ടിരുന്നു. ഇപ്പോൾ കല്ലുകൾ എവിടെയാെണന്നുപോലും അറിയാത്ത സ്ഥിതിയാണ്. കുട്ടികൾക്ക് വിനോദവിജ്ഞാനകേന്ദ്രം, 40 മീറ്റർ ഉയരത്തിൽ വാച്ച് ടവർ, വിവിധ പ്രതിമകൾ, പാർക്ക്, കളിസ്ഥലം, റോപ് വേ, താമസിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം. ചുറ്റുമതിൽ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കേണ്ടത്. വർഷങ്ങളായുള്ള ആഗ്രഹം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story