കിഫ്ബി കേരളത്തില്‍ വരാന്‍പോകുന്ന സാമ്പത്തിക ദുരന്തം–സി.പി. ജോണ്‍
text_fieldsപത്തനംതിട്ട: ഭരണകക്ഷി എം.എൽ.എമാരുടെ പൊങ്ങച്ചസഞ്ചിയിൽ കുത്തിനിറച്ച പൊട്ടാൻ പോകു ന്ന അഗ്നിപര്‍വതമാണ് സംസ്ഥാന ബജറ്റിൽ സ്വപ്ന പദ്ധതികളായി കിഫ്ബി വഴി നടപ്പാക്കാൻ പ് രഖ്യാപിച്ചിരിക്കുന്നതെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറിയും മുൻ ആസൂത്രണ ബോര്‍ഡ് അംഗവുമായി സി.പി. ജോൺ പറഞ്ഞു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ബജറ്റുകളെക്കുറിച്ച് സംഘടിപ്പിച്ച അവലോകനവും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിെൻറ ആദ്യ ബജറ്റ് പ്രസംഗത്തിൽ പരാജയപ്പെട്ട പദ്ധതികൾ എന്ന് ധനമന്ത്രി വിശേഷിപ്പിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിെയയും ഇ.എസ്.ഐ വഴി നടപ്പാക്കിയ സാമ്പത്തിക സമാശ്വാസങ്ങെളയും കേന്ദ്ര സർക്കാറിന് ഇപ്പോൾ അംഗീകരിക്കേണ്ടി വന്നു. 75,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങൾ യു.പി.എ സര്‍ക്കാർ എഴുതിത്തള്ളിയതുകൊണ്ടാണ് യു.പി.എ സര്‍ക്കാറിെൻറ കാലത്ത് കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞത്. കിഫ്ബിയെ യു.ഡി.എഫും അനുകൂലിച്ചിരുന്നു.
എന്നാൽ, കിഫ്ബി വഴി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ആവശ്യമായ പണം ബജറ്റില്‍ ഉൾക്കൊള്ളിച്ചിട്ടില്ല. പ്രളയദുരന്തത്തിന് ഇരയായവരുടെ കാര്‍ഷിക കടങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ വായ്പയും എഴുതിത്തള്ളാനുള്ള നിർദേശം ബജറ്റിലില്ല. പ്രളയത്തിൽ നാല്പതിനായിരത്തോളം പശുക്കൾ ജില്ലയിൽ ചത്തൊടുങ്ങി. പാലുൽപാദനം 30 ലക്ഷം ടണ്ണില്‍നിന്ന് 17 ലക്ഷമായി കുറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കാൻ മില്‍മക്ക് ഒരു വിഹിതവും ബജറ്റിലിെല്ലന്നും സി.പി. ജോണ്‍ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എ. ഷംസുദ്ദീന്, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുൽ സലാം, സജി കൊട്ടക്കാട്, സുനില്‍ എസ്. ലാല്‍, സോജി മെഴുവേലി, എന്‍.സി. മനോജ്, ജി. രഘുനാഥ്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, വൈ. യാക്കൂബ്, കെ.എന്‍. അച്യുതന്, ബോധേശ്വരപണിക്കര്‍, എലിസബത്ത് അബു, സി.എം.പി ജില്ല സെക്രട്ടറി മണ്ണടി വിഷ്ണു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.