Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാജുവിന് സഹകരണ...

രാജുവിന് സഹകരണ വകുപ്പിെൻറ ആശ്വാസത്തണൽ

text_fields
bookmark_border
രാജുവിന് സഹകരണ വകുപ്പിെൻറ ആശ്വാസത്തണൽ
cancel
camera_alt????? ??????????? ????????? ??????????? ????????? ???????????????? ?????? ????????? ????

പത്തനംതിട്ട: പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തി ലെ രാജു ഉതുപ്പാന് കൈത്താങ്ങൊരുക്കി സഹകരണ വകുപ്പ്. കെയര്‍ഹോം പദ്ധതിയില്‍ നിര്‍മാണം പൂ ര്‍ത്തിയാകുന്ന ജില്ലയിലെ ആദ്യ വീടുകളിലൊന്നായി ഈ 55കാരേൻറത്. ജീവിതവഴിയില്‍ ഒറ്റക്ക് മുന്നേറാനാണ് രാജു ഉതുപ്പാന്‍ എന്നും ആഗ്രഹിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ പ്രളയം ഷീറ്റിട്ട വീട് കൊണ്ടുപോയപ്പോള്‍ തല ചായ്ക്കാന്‍ ഇടമില്ലാതായി. വീണ്ടും പ്രതീക്ഷയൊരുക്കിയത് 12ാം വാര്‍ഡ് അംഗമായ ബോബി എബ്രഹാം ആയിരുന്നു. ആരും തുണയില്ലാതെ ഒറ്റക്ക് താമസിക്കുന്ന രാജുവിന് പ്രത്യേക പരിഗണന നല്‍കി കേരള പുനര്‍നിര്‍മിതിയുടെ ഭാഗമായി പുതിയ വീടൊരുങ്ങുമ്പോള്‍ നിര്‍മാണം ഏറ്റെടുക്കാന്‍ സന്നദ്ധമായത് സഹകരണവകുപ്പ് ആയിരുന്നു.

വീട് നിര്‍മിക്കാൻ അനുമതിയായപ്പോള്‍ ആര് ഏകോപിപ്പിക്കും എന്നതായിരുന്നു വെല്ലുവിളി. പിന്നീട്, സഹകരണ വകുപ്പിെൻറ കീഴിലുള്ള റാന്നി താലൂക്ക് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം വീട് നിര്‍മാണത്തിെൻറ മേല്‍നോട്ടച്ചുമതല ഏറ്റെടുത്തു. എന്നാല്‍, രാജുവിെൻറ നിസ്സഹായാവസ്ഥ മനസ്സിലാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാൻ സംഘം പ്രതിനിധികള്‍ രംഗത്തെത്തി. 25നകം വീടിെൻറ താക്കോല്‍ രാജുവിന് കൈമാറും. റാന്നി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല താലൂക്കുകളിലായി സഹകരണവകുപ്പിെൻറ കീഴില്‍ 114 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 12 എണ്ണത്തിെൻറ വാർക്കക്കുശേഷമുള്ള പണി ആരംഭിച്ചു. 23 വീടുകളുടെ വാര്‍ക്ക പൂര്‍ത്തിയായി. 69 എണ്ണത്തിെൻറ നിര്‍മാണം നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story