Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 11:35 PM GMT Updated On
date_range 28 May 2020 11:35 PM GMTകോന്നിയിലെ വനംകൊള്ള; 10 പേർക്ക് സസ്പെൻഷൻ
text_fieldsbookmark_border
കോന്നി: കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽനിന്നും വനപാലകരുടെ ഒത്താശയോടെ തേക്കുതടി മുറിച്ച് കടത്തിയ സംഭവത്തിൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്. ഫസലുദ്ദീൻ, മുൻ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറും നിലവിൽ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസറുമായ എസ്. രാജേഷ്, നടുവത്തുംമൂഴി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി. സോമൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബി. ജയമോഹൻ, എ. സെയ്ത് യൂസഫ്, കെ.അരുൺകുമാർ, ആർ. അജയകുമാർ, ബീന മാത്യു, എസ്.എസ്. സൗമ്യ, ട്രൈബൽ വാച്ചർ വി.ആർ. രാജൻ എന്നിവരെയാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ. കേശവൻ സസ്പെൻഡ് ചെയ്തത്. മാർച്ച് 20നാണ് കരിപ്പാൻതോട്, പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്നായി തേക്ക് തടി മുറിച്ച് കടത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് മാർച്ച് മാസത്തിലും ഇവിടെനിന്ന് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതായി കണ്ടെത്തി. കടയിൽനിന്ന് പ്രത്യേകം വാങ്ങിയ വിറകിൻ ചുള്ളി പിക്അപ് വാനിൽ കെട്ടുകളായി അടുക്കി ഇതിനുള്ളിൽ തേക്കുതടി ഒളിപ്പിച്ച് ചെക്പോസ്റ്റ് കടത്തുകയായിരുന്നു. നാല് പ്രാവശ്യമായി ഇവിടെനിന്ന് തടികൾ കടന്ന് പോയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലെ തടി മില്ലിൽ ഇറക്കി എന്നും കണ്ടെത്തി. തേക്കിൻ തടികളും പിക്അപ് വാനും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്. വിറക് കടയിൽനിന്ന് വാങ്ങിയ റബ്ബർ ചുള്ളികൾ മറയാക്കി തടി കടത്തിയതിനു ശേഷം വിറക് തിരികെ കടയിൽ എത്തിക്കുകയും ചെയ്തു. സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫയർ വാച്ചർക്കും ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞു. പുനലൂർ ഫ്ലൈയിങ് സ്‌ക്വാഡ് ഫോറസ്റ്റ് ഓഫിസറാണ് അന്വേഷണം നടത്തിയത്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ബൈക്കും മലപ്പുറം ജില്ലയിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story