Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2019 11:30 PM GMT Updated On
date_range 13 Aug 2019 11:30 PM GMTരാപകൽ വ്യത്യാസമില്ല; കണ്ണിമ ചിമ്മാതെ ജില്ല ദുരന്ത നിവാരണ കേന്ദ്രം
text_fieldsbookmark_border
പത്തനംതിട്ട: രാപകൽ വ്യത്യാസമില്ലാതെ കണ്ണിമ ചിമ്മാതെ പ്രവര്‍ത്തിക്കുകയാണ് കലക്ടറേറ്റിലെ ജില്ല ദുരന്ത നിവാരണ കേന്ദ്രം. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ പി.ബി. നൂഹിൻെറ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. താലൂക്ക് ഓഫിസുകളിലെ കണ്‍ട്രോള്‍ റൂമുകളും വില്ലേജ് ഓഫിസുകളും തദ്ദേശസ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമുകളും ജില്ല ദുരന്തനിവാരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, ജലസേചനം, റവന്യൂ, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ അമ്പതോളം പേരാണ് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീന റാണിയുടെയും ജൂനിയര്‍ സൂപ്രണ്ട് എം.ആര്‍. സുരേഷ് കുമാറിൻെറയും നേതൃത്വത്തില്‍ ജില്ല ദുരന്തനിവാരണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. താമസംവിനാ എടുക്കുന്ന തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതും ജില്ല ദുരന്തനിവാരണ കേന്ദ്രത്തില്‍നിന്നാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ജില്ലയിലെ ദുരന്തനിവാരണ വിഭാഗം ആവശ്യമായ ദുരന്തലഘൂകരണ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനൊപ്പം ജില്ലതല ദുരന്തനിവാരണ പ്ലാന്‍ തയാറാക്കി നടപ്പാക്കുകയും ചെയ്യുന്നു. പൊലീസ്, അഗ്‌നിശമന സേന, റവന്യൂ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നത്. ജില്ലയില്‍ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനായി മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ജില്ല ദുരന്തനിവാരണ അതോറിറ്റി തയാറെടുപ്പ് ആരംഭിച്ചിരുന്നു. ജില്ല എമര്‍ജന്‍സി ഓപറേഷന്‍ സൻെററിന് പുറമെ ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നു. കൂടാതെ മുന്‍വര്‍ഷത്തെ പ്രളയത്തിൻെറ പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി തീരദേശ ജില്ലകളിലുള്ള ബോട്ട് ഉടമകളുടെയും വളൻറിയറുമാരുടെയും ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള ഡാറ്റ ബേസ് തയാറാക്കിയിരുന്നു. അവധി പത്തനംതിട്ട: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം ബുധനാഴ്ച കലക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story