Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 10:08 PM GMT Updated On
date_range 26 May 2020 10:08 PM GMTനെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക്
text_fieldsbookmark_border
പാലക്കാട്: ജില്ലയിൽ സപ്ലൈകോ നെല്ല് സംഭരണം അന്തിഘട്ടത്തിലേക്ക്. കർഷകരിൽനിന്ന് 1,70,800 മെട്രിക് ടൺ നെല്ല് രണ്ടാം വിളയ്ക്ക് സംഭരിച്ചതായി സപ്ലൈകോ വ്യക്തമാക്കി. ഇനി അവശേഷിക്കുന്നത് തൃത്താല, ആനക്കര പഞ്ചായത്തുകളിലെ പുഞ്ചകൃഷി മാത്രമാണ്. 59,532 കർഷകരിൽനിന്ന് 87,365 ഏക്കർ പാടശേഖരത്തെ നെല്ല് സംഭരിച്ചു. 51,000 കർഷകർക്ക് പി.ആർ.എസ് വായ്പ പദ്ധതി പ്രകാരം 429 കോടി രൂപ നൽകിയതായും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ലുൽപാദനം നടക്കുന്നത് ജില്ലയിലാണ്. ഏക്കറിൽ 2,200 കിലോ വരെ നെല്ലാണ് സപ്ലൈകോ കർഷകരിൽനിന്ന് സംഭരിക്കുന്നത്. ജില്ലയിൽ ഉയർന്ന ഉൽപാദനക്ഷമതയാണ് ഈ സീസണിലുണ്ടായത്. മുഴുവൻ നെല്ലും സപ്ലൈകോക്ക് സംഭരിക്കാനുമായി. ലോക്ഡൗണിനെ തുടർന്ന് ആദ്യഘട്ടത്തിൽ വിളവെടുപ്പ് പ്രതിസന്ധിയിലായിരുന്നു. കൊയ്ത്തു യന്ത്രങ്ങളിലെ ഡ്രൈവർമാർ കൂട്ടത്തോടെ സ്വന്തം മടങ്ങിയതും മില്ലുടമകൾ സംഭരണത്തിൽനിന്ന് വിട്ടുനിന്നതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. തുടർന്ന് ഇളവുകളുമായി സർക്കാർ രംഗത്ത് ഇടെപട്ടതോടെയാണ് പ്രതിസന്ധി ലഘൂകരിക്കാനായത്. ഇതോടെ രണ്ടുസീസണിലുമായി ജില്ലയിൽനിന്ന് 2.91 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story