ബാപ്പുജി പാർക്ക് നടത്തിപ്പ് സ്വകാര്യ മേഖലക്ക്
text_fieldsശ്രീകൃഷ്ണപുരം: ഷെഡ്ഡുംകുന്നിൽ പ്രവർത്തിക്കുന്ന ബാപ്പുജി സ്മാരക ചിൽഡ്രൻസ് പാർക്ക് നടത്തിപ്പ് സ്വകാര്യമേഖലക്ക് നൽകാൻ തീരുമാനിച്ചതായി ഡി.ടി.പി.സി സെക്രട്ടറി അജേഷ്. മലപ്പുറം കുന്നുമ്മൽ, തൃശൂർ ഭാഗങ്ങളിൽ പാർക്ക് നടത്തുന്ന സ്വകാര്യ വ്യക്തിക്കാണ് കരാർ അടിസ്ഥാനത്തിൽ പാർക്കിെൻറ നടത്തിപ്പ് നൽകുന്നത്. വർഷത്തിൽ ജീവനക്കാരുടെ ശമ്പളത്തിന് പുറമെ മൂന്ന് ലക്ഷം രൂപയോളം ടൂറിസം വകുപ്പിന് നൽകാമെന്ന വ്യവസ്ഥയിലാണ് പാർക്ക് സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്. പാർക്കിെൻറ അറ്റകുറ്റപ്പണികൾ സ്വകാര്യ വ്യക്തി ചെയ്യണം. നാമ മാത്ര ലാഭം മാത്രമുള്ള പാർക്കിനെ അനുഭവ സമ്പന്നരായ വ്യക്തികൾക്ക് നൽകി രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു. എന്നാൽ രാഷ്ട്രപിതാവിെൻറ നാമധേയത്തിലുള്ള ചിൽഡ്രൻസ് പാർക്കിനെ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള ശ്രമമാണ് ഡി.ടി.പി.സിയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന ആരോപണം ശക്തമാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ പാർക്കിന് മുന്നിൽ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചു.
സർക്കാർ ഉടമസ്ഥതയിൽ തന്നെ പാർക്കിെൻറ നടത്തിപ്പ് നിലനിർത്തണമെന്ന ആവശ്യവുമായി ഫെബ്രുവരി എട്ടിന് എ.ഐ.വൈ.എഫ് സമരം നടത്തും. കോൺഗ്രസ്, ലീഗ് പാർട്ടികളും സമരം സംഘടിപ്പിക്കും. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ശ്രീകൃഷ്ണപുരം ഷെഡ്ഡുംകുന്നിലെ രണ്ട് ഏക്കർ സ്ഥലത്താണ് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ബാപ്പുജി ചിൽഡ്രൻസ് പാർക്ക് ആരംഭിച്ചത്. മഹാത്മാ ഗാന്ധിയുടെ ശ്രീകൃഷ്ണപുരം സന്ദർശനത്തിെൻറ സ്മരണാർഥമാണ് അദ്ദേഹം പ്രസംഗിച്ച സ്ഥലത്തിന് തൊട്ടടുത്ത് പാർക്ക് നിർമിച്ചത്. അഞ്ച് കോടി രൂപ അനുവദിച്ചതിൽ 4.4 കോടി രൂപ െചലവഴിച്ചാണ് പാർക്ക് നിർമിച്ചത്. കണ്ണ് തുറന്നിരിക്കുന്ന വലിയ ഗാന്ധി പ്രതിമ പാർക്കിെൻറ പ്രേത്യകതയായിരുന്നു. പ്രവർത്തനം തുടങ്ങി ഏതാനും മാസങ്ങൾക്കകം മിക്ക കളിയുപകരണങ്ങളും പ്രവർത്തന രഹിതമായി. ഗാന്ധി പ്രതിമയുടെ പരിസരം ജലധാരയും വർണ വിന്യാസങ്ങളും ശബ്ദ സംവിധാനങ്ങളും നൽകി ആകർഷകമാക്കാനുള്ള ശ്രമങ്ങളും ഉപേക്ഷിച്ചു. അഞ്ച് കോടിയിൽ ബാക്കി വരുന്ന 60 ലക്ഷം രൂപയും എം.എൽ.എ, ജില്ല പഞ്ചായത്ത് സംയുക്തമായി അനുവദിച്ച ഒരു കോടി രൂപയുടെയും പ്രവർത്തനങ്ങൾ നടന്നില്ല. ഉപകരണങ്ങൾ നിശ്ചലമായതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.