പൗരത്വ നിയമം: നാലാമത്തെ കൗൺസിൽ യോഗവും അലസിപ്പിരിഞ്ഞു
text_fieldsപാലക്കാട്: പൗരത്വനിയമത്തിനെതിരെയുള്ള പ്രമേയത്തെ ചൊല്ലി നഗരസഭയിൽ തുടർച്ചയാ യി നാലാമത്തെ കൗൺസിൽ യോഗവും അലസിപ്പിരിഞ്ഞു. പ്രതിപക്ഷ-ഭരണപക്ഷ വാക്പോരിൽ കലു ഷിതമായ യോഗത്തിൽ പ്രധാന അജണ്ടയായ അമൃത് പദ്ധതിയിൽ ഒരു തീരുമാനവുമെടുക്കാനാവാതെ പിരിഞ്ഞ യോഗത്തിന് ശേഷം ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം ‘വികസനം മുടക്കി’ ആരോപണമുന്നയിക്കുകയും ചെയ്തു. ചെയര്പേഴ്സൻ പ്രമീള ശശിധരെൻറ നേതൃത്വത്തില്‍ യോഗം ആരംഭിച്ച ഉടനെ സി.പി.എമ്മിലെ അബ്ദുൽ ഷുക്കൂര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്നാവശ്യവുമായി പ്രതിപക്ഷ കൗണ്‍സിലർമാർ രംഗത്തെത്തുകയായിരുന്നു. തുടർന്ന്, എതിർപ്പുമായി ഭരണപക്ഷത്തെ ബി.ജെ.പി കൗണ്‍സിലര്‍മാരും എത്തിയതോടെ യോഗം ബഹളമയമായി. തുടർന്ന്, യോഗം നിർത്തിെവച്ച് ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗവും അഭിപ്രായത്തിൽ ഉറച്ചുനിന്നതോടെ ആ ശ്രമവും പരാജയപ്പെടുകയായിരുന്നു. ചട്ടപ്രകാരം ഏഴുദിവസം മുമ്പ് അനുമതി വാങ്ങിയാല്‍ മാത്രമെ പ്രമേയം അവതരിപ്പിക്കാന്‍ അനുമതിയുള്ളൂവെന്നും ഇത് ലംഘിച്ചാണ് പ്രതിപക്ഷം പ്രമേയത്തിന് അവതരണാനുമതി തേടുന്നതെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന കൗണ്‍സിലര്‍ എസ്.ആര്. ബാലസുബ്രഹ്മണ്യന് കുറ്റപ്പെടുത്തി.
യോഗം തുടർച്ചയായി തടസ്സപ്പെടുന്നതുമൂലം അജണ്ടകള്‍ പാസാക്കാനാവാതെ നഗരത്തിലെ വികസനപ്രവര്‍ത്തനങ്ങളും മുടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ആരോപണത്തെ എതിര്‍ത്ത് പ്രതിപക്ഷവും മുന്നോട്ട് വന്നു. പൗരത്വബില്ലിനെതിരെ പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന ബി.ജെ.പി റിയലന്‍സ് പ്രശ്നം ഉള്‍പ്പെടെ പല പ്രമേയങ്ങളും പാസാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ മോഹന്‍ ബാബു ചൂണ്ടിക്കാട്ടി. ഗുണ്ടായിസവും കൈയൂക്കും കൊണ്ട് പ്രതിപക്ഷത്തെ അടിച്ചൊതുക്കാനാവില്ലെന്നും കോണ്‍ഗ്രസ് പാർലമെൻററി പാർട്ടി നേതാവ് ഭവദാസും തിരിച്ചടിച്ചു. വികസനപ്രവര്‍ത്തനങ്ങൾക്ക് സി.പി.എം തടസ്സം നിൽക്കുന്നുവെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും പൊതുജനത്തിന് ഗുണകരമായ പ്രവർത്തനങ്ങളിലെല്ലാം പൂർണ പിന്തുണ നൽകുകയാണ് ചെയ്തിട്ടുള്ളതെന്നും സി.പി.എം പാര്‍ലമെൻററി നേതാവ് കുമാരി പറഞ്ഞു. പ്രമേയത്തിൽ പിന്നോട്ടില്ലെന്നും പാസായാലും പരാജയപ്പെട്ടാലും പ്രമേയം വോട്ടിനിടണമെന്നുമാണ് സി.പി.എം നിലപാടെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭയടക്കം സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ പാലക്കാട് നഗരസഭക്ക് മാത്രം എന്താണ് തടസ്സമെന്ന് കാണിച്ച് യു.ഡി.എഫ് ചോദ്യവുമായി മുന്നോട്ട് വന്നതോടെ യോഗം ബഹളത്തില്‍ മുങ്ങുകയും ചെയര്പേഴ്സൻ യോഗം പിരിച്ച് വിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.