Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപകടം ബൂട്ടുെകട്ടിയ...

അപകടം ബൂട്ടുെകട്ടിയ രാവ്

text_fields
bookmark_border
അപകടം ബൂട്ടുെകട്ടിയ രാവ്
cancel
camera_alt?????????????? ????????? ??????????

പാലക്കാട്: ‘ഗാലറിയുടെ മുകളിലായിരുന്നു കളി കാണാൻ കുടുംബത്തോടൊപ്പം ഇരുന്നിരുന ്നത്, മത്സരം ആരംഭിക്കാനിരിക്കെ ഒരുവശത്തുനിന്ന് ഗാലറി നിലംപൊത്തിവരുന്നത് കണ്ട ് ചാടിയിറങ്ങാൻ ശ്രമിച്ചത് കൊണ്ട് ഗുരുതരമായൊന്നുമുണ്ടായില്ല’. പറഞ്ഞുകൊണ്ടിരിക്കെ രവിയുടെ കണ്ഠമിടറി. പാലക്കാട് നൂറണിയിെല സിന്തറ്റിക് ടർഫിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഗാലറി തകർന്ന് കാലിൽ പരിക്കേറ്റ ഭാര്യയുമായി ജില്ല ആശുപത്രിയിലെത്തിയതായിരുന്നു രവി. ഉറ്റവരെക്കുറിച്ച് അറിയാൻ ഒാടിനടക്കുന്ന ബന്ധുക്കൾ, മക്കൾ അപകടത്തിൽെപട്ടന്ന് അറിഞ്ഞെത്തിയ അമ്മമാർ.. ഞായറാഴ്ച രാത്രി ജില്ല ആശുപത്രിയുടെ ചുറ്റുപാടും തടിച്ചുകൂടിയത് വൻജനാവലിയാണ്.

പലർക്കും ഉറ്റവരെ കണ്ടെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. ജില്ല ആശുപത്രിയിലെ സ്കാനിങ് എക്സ്റേ സെൻററിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം പരിക്കേറ്റവരുടെ നീണ്ടനിരയായിരുന്നു. കോർട്ട് റോഡിലൂടെ സമീപത്തെ ആശുപത്രികളിലേക്ക് സ്ട്രെച്ചറിൽ ബന്ധുക്കൾ കൊണ്ടുപോകാൻ തുടങ്ങിയതോടെ പൊലീസിന് ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു. 35 മീറ്ററിലേറെ ഗാലറി തകർന്നുവീണതായാണ് കരുതുന്നത്. മൈതാനത്തിെൻറ കിഴക്ക്വശത്തെ ഗാലറി ആളുകൾ കയറാൻ തുടങ്ങിയതോടെ ചരിയുകയായിരുന്നു. ഇവിടെ ആറ് വരികളിലായി ആയിരത്തിലേറെ പേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കൂടുതൽ ആളുകൾ ഉള്ളിൽ കുടുങ്ങിയതായി സംശയമുള്ളതുകൊണ്ടുതന്നെ രാത്രി വൈകിയും ഫയർഫോഴ്സിെൻറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story