കോളനി നവീകരണം ഒച്ചിെൻറ വേഗതയിൽ
text_fieldsമങ്കര: മങ്കരയിൽ കോളനി നവീകരണ ഭാഗമായുള്ള പ്രവൃത്തികൾ ഇഴയുന്നുവെന്ന് ആരോപണം. എം.എൽ.എ ഫണ്ടിൽനിന്ന് കോട്ട, കാരാട്ടുപറമ്പ് കോളനിയിലേക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി നീളുകയാണെന്നാണ് കോളനിക്കാരുടെ പരാതി. കാരാട്ടുപറമ്പ് കോളനിയിൽ നവീകരണം ഏറെക്കുറെ പൂർത്തിയായെങ്കിലും കോട്ട കോളനിയിൽ എങ്ങുമെത്താതെ കിടപ്പാണ്. തകർച്ച സംഭവിച്ച വീടുകളുടെ നവീകരണം, റോഡുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുെണ്ടങ്കിലും പല എസ്.സി വീടുകളും നിലംപൊത്താറായി.
കോട്ടയിൽ മീനാക്ഷി, നീലൻ ദമ്പതികളുടെ വീട് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുെണ്ടങ്കിലും നവീകരണം ആരംഭിക്കാനായില്ല. ഇവരുടെ വീട് നിലംപൊത്താറായിട്ടുണ്ട്. മേൽക്കൂര നവീകരിക്കാൻ കഴുക്കോൽ, പട്ടിക എന്നിവ വീട്ടുമുറ്റത്തിട്ട് ആറുമാസം കഴിഞ്ഞതോടെ ഇവയെല്ലാം ചിതലരിച്ച നിലയിലാണ്. ഇവരുടെ വീടിെൻറ ചുമർ തേച്ച് നൽകാമെന്ന് പറഞ്ഞ് ചുറ്റുഭാഗത്തെ ചുമർ പൊളിച്ചിട്ട് ആറു മാസമായി. നിലംപൊത്താറായ വീട്ടിൽ കുടുംബം ഭീതിയോടെയാണ് താമസിക്കുന്നത്. കോളനിക്കാരുടെ വീടുകൾ ഉടൻ നവീകരിച്ച് നൽകാൻ നടപടിയെടുക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്തംഗം ഉണ്ണി കോട്ടയിൽ ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം പ്രവർത്തി ആരംഭിക്കുമെന്ന് പദ്ധതി ഏറ്റെടുത്ത കരാറുകാരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.