സായുധവഴിയിൽ കനത്ത തിരിച്ചടി
text_fieldsപാലക്കാട്: ചൂഷണരഹിത സമൂഹത്തിന് സായുധപോരാട്ടത്തിെൻറ വഴി തെരഞ്ഞെടുത്ത മാവോ വാദികൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് അട്ടപ്പാടിയിലേത്. നിലമ്പൂരിനും വയനാ ടിനും ശേഷം കനത്ത ആൾനാശമാണ് തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മഞ്ചക്കണ്ടി വന ത്തിൽ മാവോവാദികൾക്കുണ്ടായത്. സി.പി.െഎ (മാവോയിസ്റ്റ്) സംഘം പശ്ചിമഘട്ട കാടുകളിൽ വേരുപിടിക്കുകയും ദളങ്ങളായി രൂപപ്പെടുകയും ചെയ്തതോടെ തമിഴ്നാട്ടിലും കേരളത്തിലും പൊലീസും ഇൻറലിജൻസ് സംവിധാനങ്ങളും കനത്ത ജാഗ്രതയിലായിരുന്നു. കാടുകളിലൂടെ ആയുധമേന്തിയുള്ള സഞ്ചാരവും ആദിവാസിസൗഹൃദവും വഴി മാവോവാദികൾ പൊലീസിന് വൻ വെല്ലുവിളി ഉയർത്തി. അട്ടപ്പാടിയിലെ മാേവാവാദികൾ ഭവാനി ദളമെന്നും വയനാടൻ കാടുകളിൽ പ്രവർത്തിക്കുന്നവർ കബനി ദളമെന്നും നിലമ്പൂർ വനത്തിലുള്ളവർ നാടുകാണി ദളമെന്നുമാണ് അറിയപ്പെടുന്നത്.
പുറമേ കർണാടകയിലും തമിഴ്നാട്ടിലും വേറെയും ഒാരോ ദളങ്ങളുണ്ട്. 2014 മുതൽ ഭവാനി ദളത്തിന് കീഴിൽ അട്ടപ്പാടി വനത്തിൽ നിലയുറപ്പിച്ച മാവോവാദികൾ ശിരുവാണി മേഖലയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു. അട്ടപ്പാടിയിൽ ആകെയുള്ള 192 ആദിവാസി ഉൗരുകളിൽ കേവലം 19 ഉൗരുകൾ കേന്ദ്രീകരിച്ചാണ് 50 അംഗങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഭവാനിദളത്തിെൻറ പ്രവർത്തനം. വയനാട് തിരുനെല്ലി സ്വദേശി സോമനാണ് ഇൗ ദളത്തിെൻറ അമരത്ത്. വനിതകളടക്കമുള്ള ഭവാനി ദളക്കാർ ആദിവാസികളുമായി നിരന്തരസമ്പർക്കം പുലർത്തിവന്നിരുന്നു. ഉൗരുകളിൽ പലതവണ വരുകയും ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിപ്പോകുകയും ചെയ്യാറുണ്ടെങ്കിലും ഒരവസരത്തിലും ഇവർ അക്രമകാരികളാവുകയോ ഭീഷണിപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു.
നിരന്തരം ആശയപ്രചാരണം നടത്തിയിട്ടും ആദിവാസികളെ വശീകരിക്കാൻ മാവോവാദികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ആദിവാസികളുടെ നീറുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞെത്തുന്ന മാവോവാദികളെ ഒറ്റുകൊടുക്കാനോ എതിർക്കാനോ അവർ തയാറല്ല. മാവോവാദികളുമായുള്ള ആദിവാസികളുടെ ചങ്ങാത്തം അവസാനിപ്പിക്കാൻ പൊലീസ് നിരന്തരസമ്പർക്ക പരിപാടി സംഘടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വെടിയേറ്റ് മരിച്ച തമിഴ്നാട് സ്വദേശി മണിവാസകം കബനിദളം നേതാവാണ്. വയനാടൻ കാടുകളിൽ തമ്പടിച്ചിരുന്ന മാവോവാദികൾ കൂടി അട്ടപ്പാടിയിൽ എത്തിയിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാവോവേട്ടക്കായി രൂപവത്കരിക്കപ്പെട്ട തണ്ടർബോൾട്ട് സേനയുടെ സ്ഥിരം ക്യാമ്പ് രണ്ട് വർഷത്തോളമായി അഗളിയിലുണ്ട്്. ഡിവൈ.എസ്.പിക്ക് കീഴിലാണ് സേനയുടെ പ്രവർത്തനം. വിദേശനിർമിത വാഹനമടക്കം അത്യാധുനിക സംവിധാനമുണ്ട്. മുഴുവൻ ഉൗരുകളിലും ഇവർ എത്താറുണ്ട്. നിലമ്പൂർ, വയനാട് വനങ്ങളിൽ മാവോവാദികളെ അമർച്ച ചെയ്തതോടെ ഏതാനും മാസങ്ങളായി തണ്ടർബോൾട്ടിേൻറയും പൊലീസിേൻറയും ശ്രദ്ധ അട്ടപ്പാടിയിലായിരുന്നു. കേന്ദ്ര ഇൻറലിജൻസിേൻറയും തമിഴ്നാട് പൊലീസിേൻറയും സഹായേത്താടെയാണ് മഞ്ചക്കണ്ടി വനത്തിൽ മാവോവാദികൾക്കെതിരെ ശക്തമായ നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.