റോഡുകളിലെ സൂപ്പർസ്റ്റാർ
text_fieldsഒറ്റപ്പാലം: മഹാപ്രളയത്തിൽ ഒലിച്ചുപോയ മേഖലയിലെ റോഡുകൾക്കിടയിൽ നിർമാണ വൈദഗ്ധ ്യത്തിെൻറ മകുടോദാഹരണമാവുകയാണ് മലേഷ്യൻ കമ്പനിയുടെ കൈമുദ്ര പതിഞ്ഞ പാലക്കാട്-ക ുളപ്പുള്ളി പാത. നിർമാണത്തിന് പിറകെ തകർച്ച നേരിടുന്ന പാതകൾ മാത്രം കണ്ടുശീലിച്ച നാട്ടുകാർക്ക് പാലക്കാട്-കുളപ്പുള്ളി റോഡ് വിസ്മയക്കാഴ്ചയാകുന്നത് ഈടുറപ്പിൽ താരമായത് കൊണ്ടാണ്. ലോകബാങ്കിെൻറ സഹായത്തോടെ നിർമിക്കുന്ന പാതക്ക് ആഗോളനിലവാരമുള്ള നിർമാണ കമ്പനി വേണമെന്ന നിബന്ധനയാണ് റോഡ് ബിൽഡേഴ്സ് മലേഷ്യക്ക് (ആർ.ബി.എം) അവസരം നൽകിയത്.
നിർമാണം പുരോഗമിക്കുന്നതിനിടെ നിരക്ക് വർധനയെച്ചൊല്ലി ആർ.ബി.എമ്മും സർക്കാറും തമ്മിൽ തർക്കം ഉടലെടുത്തതോടെ നിർമാണം പാതിവഴിയിൽ നിലച്ചു. പിന്നീട് ആർ.ബി.എം ആവശ്യപ്പെട്ട നിരക്കിനേക്കാൾ ഇരട്ടി നൽകി മുംബൈ ആസ്ഥാനമായ കമ്പനിക്ക് കൈമാറിയെങ്കിലും ഏറെ വൈകാതെ അവരും പിന്മാറി. തുടർന്ന് കൊച്ചി ആസ്ഥാനമായ മറ്റൊരു കമ്പനി ചുമതലയേറ്റാണ് പാത പണി പൂർത്തിയാക്കിയത്. 45 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ സുഗമമായ യാത്രക്കിടയിൽ അലോരസമുണ്ടാക്കുന്ന ഭാഗങ്ങളുമുണ്ട്. മലേഷ്യൻ കമ്പനി ബാക്കിവെച്ച നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയവരുടെ സംഭവനയാണിത്.
ഓട്ടയടച്ചാലും ആയുസ്സില്ലാതെ വീണ്ടും കുഴികൾ രൂപപ്പെടുന്ന പാതയിലെ വാഹനയാത്ര ദുഷ്കരമാണ്. ഈസ്റ്റ് ഒറ്റപ്പാലത്ത് തോട്ടുപാലത്തിന് സമീപവും നഗരത്തിലുമുള്ള അടച്ചാലും അടയാത്ത കുഴികൾ ഇതിെൻറ പ്രത്യക്ഷ ഉദാഹരമാണ്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ഒരു ദശകമെടുത്താണ് ആർ.ബി.എം നിർമാണ പ്രവൃത്തികൾ നടത്തിയത്. പാത നിർമാണ പദ്ധതിയിൽ ഉൾപ്പെട്ട ഓടകളുടെ പൂർത്തീകരണം കമ്പനികൾ മാറിമാറി വന്നിട്ടും എങ്ങുമെത്തിയിട്ടില്ല. നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞ് 2013ലാണ് കെ.എസ്.ടി.പി ഔപചാരികമായി പാത പി.ഡബ്ല്യൂ.ഡിക്ക് കൈമാറിയത്. പാത കൈമാറുന്ന കാലത്തുതന്നെ തട്ടിക്കൂട്ട് നിർമാണം നടന്ന പ്രദേശങ്ങളിൽ പാത തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.